ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പ്: ആർക്കും പിന്തുണയില്ലെന്ന് രജനീകാന്ത്

ചെന്നൈ: ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പിൽ താൻ ആർക്കും പിന്തുണ നൽകില്ലെന്ന് തമിഴ് സൂപ്പർതാരം രജനികാന്ത്. ട്വിറ്ററിലൂടെയാണ് രജനികാന്ത് ഇക്കാര്യം അറിയിച്ചത്. നേരത്തെ  ബി.ജെ.പി സ്ഥാനാർഥി ഗംഗൈ അമരൻ രജനികാന്തുമായി കൂടികാഴ്ച നടത്തിയിരുന്നു. തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണത്തെ തുടർന്നാണ് ആർ.കെ നഗർ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

 ഗംഗൈ അമരൻ രജനീകാന്തിനെ സന്ദർശിച്ചതിനെ തുടർന്ന് താരം ബി.ജെ.പി സ്ഥാനാർത്ഥിക്ക് പിന്തുണ നൽകിയെന്ന് വാർത്തകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി രജനി രംഗത്തെത്തിയിരിക്കുന്നത്.

കേരളത്തിലെ മലപ്പുറത്തോെടാപ്പം ഏപ്രിൽ 12നാണ് ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പ്. എ.െഎ.ഡി.എം.കെ ശശികല പക്ഷത്ത് നിന്ന് ടി.ടി.വി.ദിനകരനും പന്നീർശെൽവം പക്ഷത്ത് നിന്ന് വി.മധുസൂദനനുമാണ്  മൽസരിക്കുന്നത്. ജയലളിതയുടെ സഹോദരപുത്രി ദീപയും മൽസരരംഗത്തുണ്ട്.

Tags:    
News Summary - r.k nagar byelection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.