ചെന്നൈ: അപമര്യാദയായി പെരുമാറിയ സംവിധായകനെ ചെരിപ്പൂരി അടിച്ചിട്ടുണ്ടെന്ന് നടി മുംതാസ്. പിന്നീട് ‘നടികർ സംഘം’ ഇടപെട്ടാണ് സംഭവം ഒത്തുതീർപ്പാക്കിയത്. സംവിധായകെൻറ പേരു വെളിപ്പെടുത്താൻ താൽപര്യമില്ലെന്നും സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ മുംതാസ് പറഞ്ഞു.
അഭിനയ ജീവിതത്തിെൻറ ആദ്യകാലത്ത് ‘പെപ്പർ സ്പ്രേ’ പോലുള്ളവ ഉണ്ടായിരുന്നില്ല. കൂടെ അമ്മക്ക് വരാൻ കഴിയാത്ത സാഹചര്യങ്ങളിൽ മുളകുപൊടി പൊതിഞ്ഞ് നൽകുമായിരുന്നു. പ്രശ്നങ്ങളുണ്ടായാൽ ഉപയോഗിക്കണമെന്നായിരുന്നു ഉപദേശം. സിനിമയിൽ റോളുകൾക്ക് അനുസൃതമായി വസ്ത്രധാരണം നടത്തേണ്ടിവരും.
എന്നാൽ സ്ത്രീകൾ പൊതുസ്ഥലങ്ങളിലും മറ്റും പോകുേമ്പാൾ ശരീരഭാഗങ്ങൾ പ്രദർശിപ്പിക്കാത്തവിധത്തിൽ വസ്ത്രം ധരിക്കുകയാണ് നല്ലതെന്ന് ഒരു കാലത്ത് ഗ്ലാമർ നായികയായിരുന്ന മുംതാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.