ചെന്നൈ: തമിഴ് സിനിമ ഹാസ്യനടനും തിരക്കഥാകൃത്തുമായ മോഹൻ രംഗാചാരി എന്ന ക്രേസി മോഹ ൻ (66) നിര്യാതനായി. തിങ്കളാഴ്ച രാവിലെ പത്തരയോടെ വീട്ടിൽവെച്ച് നെഞ്ചുവേദന അനുഭവ െപ്പട്ട മോഹനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മരണസമയത്ത് ആശുപത്രിയിൽ കുടുംബാംഗങ്ങളോടൊപ്പം കമൽ ഹാസൻ ഉൾപ്പെടെ സുഹൃത്തുകളുമുണ്ടായിരുന്നു. മെക്കാനിക്കൽ എൻജിനീയറിങ് ബിരുദധാരിയായ മോഹൻ രംഗാചാരി പഠനകാലത്ത് നാടകങ്ങളിൽ സജീവമായിരുന്നു. ‘ക്രേസി തീവ്സ് ഇൻ പാലവാക്കം’ എന്ന നാടകം രചിച്ച ശേഷമാണ് ‘ക്രേസി മോഹൻ’ എന്ന പേരിൽ അറിയപ്പെട്ടത്.
സംവിധായകൻ കെ. ബാലചന്ദറിെൻറ ‘പൊയ്ക്കാൽ കുതിരൈ’ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തി. തമിഴ് സിനിമയിൽ ഹാസ്യസിനിമകൾക്ക് ‘ട്രെൻഡിങ്’ സൃഷ്ടിച്ച ബഹുമുഖ പ്രതിഭയാണ്. നിരവധി ഹാസ്യ സിനിമകൾക്ക് തിരക്കഥയെഴുതി. കമൽ ഹാസനൊപ്പം അഭിനയിച്ച ചിത്രങ്ങളിലെ ഹാസ്യരംഗങ്ങളാണ് ഇദ്ദേഹത്തെ പ്രശസ്തനാക്കിയത്. അവ്വൈ ഷൺമുഖി, വസൂൽരാജ എം.ബി.ബി.എസ്, അപൂർവ സഹോദരങ്ങൾ, മദനകാമരാജൻ, തെന്നാലി, പഞ്ചതന്ത്രം, സതി ലീലാവതി, പമ്മൽ കെ. സംബന്ധം തുടങ്ങിയ സിനിമകൾക്ക് തിരക്കഥ രചിച്ചതോടൊപ്പം കമൽ ഹാസനൊപ്പം അഭിനയിക്കുകയും ചെയ്തു. ‘അരുണാചലം’ എന്ന സിനിമയിൽ രജനികാന്തിനൊപ്പം അഭിനയിച്ചു. പ്രഭുദേവ- തമന്ന എന്നിവർ അഭിനയിച്ച ‘ദേവി 2’ ആണ് മോഹെൻറ അവസാന ചിത്രം.
1989 മുതൽ ടി.വി ചാനലുകളിൽ ഹാസ്യ സീരിയലുകളും നിർമിച്ചു. നിരവധി കവിതകളും ചെറുകഥകളുമെഴുതിയിട്ടുണ്ട്. തമിഴ്നാട് സർക്കാറിെൻറ ‘കലൈമാമണി’ പുരസ്കാരം നേടി. സംസ്കാരം ചൊവ്വാഴ്ച. ഭാര്യ: നളിനി, മകൻ: അർജുൻ, മരുമകൾ: ഹരിത.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.