'പുലി' തിയേറ്ററില്‍

ചെന്നൈ: തമിഴ് നടന്‍ വിജയ് നായകനായ ചിത്രം പുലി റിലീസ് ചെയ്തു. ചിത്രത്തിന്‍റെ റിലീസ് വൈകിയതില്‍ പ്രതിഷേധിച്ച് മധുരയില്‍ സംഘര്‍ഷവും ബസുകള്‍ക്കു നേരെ കല്ളേറുണ്ടായി. കേരളത്തിലെ തിയറ്ററുകളിലും 12 മണിക്ക് ചിത്രം റിലീസ് ചെയ്തു. റിലീസ് വൈകിയതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്തെ തീയറ്ററുകള്‍ക്കു നേരെ ആരാധകര്‍ കല്ളെറിഞ്ഞു.
പുലര്‍ച്ചെ അഞ്ചിന് റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രത്തിന് യു.എഫ്.ഒ ലൈസന്‍സ് ലഭിക്കാത്തത് കൊണ്ടാണ് റിലീസ് വൈകിയത്. നികുതിപ്പണം ബുധനാഴ്ച തന്നെ അടച്ചിരുന്നുവെങ്കിലും പ്രദര്‍ശനത്തിനുള്ള ലൈസന്‍സ് ലഭിക്കാത്തതാണ് റിലീസ് വൈകിയതിനു കാരണം. നടന്‍ വിജയിന്‍െറ വീട്ടില്‍ ബുധനാഴ്ച ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.

വിജയ് നായകനായ 'പുലി' സിനിമയുടെ നിര്‍മാണത്തിനു കണക്കില്‍പ്പെടാത്ത പണം ഉപയോഗിച്ചെന്നും നികുതി വെട്ടിപ്പ് നടത്തിയെന്നുമുള്ള പരാതിയിലാണ് വിജയിന്‍െറ വീട്ടില്‍ പരിശോധന നടത്തിയത്. 118 കോടി രൂപ ചെലവിലാണു സിനിമ നിര്‍മിച്ചതെന്നു നിര്‍മാതാക്കള്‍ അവകാശപ്പെട്ടിരുന്നു.

- See more at: http://docs.madhyamam.com/news/374525/151001#sthash.RyBdVrAu.dpuf

ചെന്നൈ: തമിഴ് നടന്‍ വിജയ് നായകനായ ചിത്രം പുലി റിലീസ് ചെയ്തു. ചിത്രത്തിന്റെ റിലീസ് വൈകിയതില്‍ പ്രതിഷേധിച്ച് മധുരയില്‍ സംഘര്‍ഷവും ബസുകള്‍ക്കു നേരെ കല്‌ളേറുണ്ടായി. കേരളത്തിലെ തിയറ്ററുകളിലും 12 മണിക്ക് ചിത്രം റിലീസ് ചെയ്തു. റിലീസ് വൈകിയതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്തെ തീയറ്ററുകള്‍ക്കു നേരെ ആരാധകര്‍ കല്‌ളെറിഞ്ഞു.
പുലര്‍ച്ചെ അഞ്ചിന് റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രത്തിന് യു.എഫ്.ഒ ലൈസന്‍സ് ലഭിക്കാത്തത് കൊണ്ടാണ് റിലീസ് വൈകിയത്. നികുതിപ്പണം ബുധനാഴ്ച തന്നെ അടച്ചിരുന്നുവെങ്കിലും പ്രദര്‍ശനത്തിനുള്ള ലൈസന്‍സ് ലഭിക്കാത്തതാണ് റിലീസ് വൈകിയതിനു കാരണം. നടന്‍ വിജയിന്റെ വീട്ടില്‍ ബുധനാഴ്ച ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.

വിജയ് നായകനായ 'പുലി' സിനിമയുടെ നിര്‍മാണത്തിനു കണക്കില്‍പ്പെടാത്ത പണം ഉപയോഗിച്ചെന്നും നികുതി വെട്ടിപ്പ് നടത്തിയെന്നുമുള്ള പരാതിയിലാണ് വിജയിന്റെ വീട്ടില്‍ പരിശോധന നടത്തിയത്. 118 കോടി രൂപ ചെലവിലാണു സിനിമ നിര്‍മിച്ചതെന്നു നിര്‍മാതാക്കള്‍ അവകാശപ്പെട്ടിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.