ഈ സിനിമ മരിക്കരുത്; അഭ്യർഥനയുമായി കാളിദാസ് ജയറാം

ജയറാമിന്‍റെ പുതിയ ചിത്രം 'ആകാശ മിഠായി'ക്ക് അര്‍ഹിക്കുന്ന പരിഗണന കിട്ടുന്നില്ലെന്ന് മകനും നടനുമായ കാളിദാസ് ജയറാം.
അച്ഛന് ഏറെ പ്രതീക്ഷ ഉളള ചിത്രമാണ് ഇതെന്നും ആരാധകര്‍ക്ക് വേണ്ടത് പോലെ ഒരു തിരിച്ചുവരവാണ് ഇതിലൂടെ കണ്ടിരുന്നതെന്നും കാളിദാസ് ഫേസ്ബുക്കില്‍ കുറിച്ചു.

സിനിമ കണ്ടവര്‍ ഇഷ്ടമായെന്നാണ് പറഞ്ഞത്. ഞാനും കണ്ടു. എനിക്കും ഇഷ്ടമായി. തിയറ്ററില്‍ പോയി കാണണമെന്ന് പറയാനല്ല ഞാനിവിടെ വന്നത്.  ഇതുപോലുള്ള ചിത്രങ്ങള്‍ ഇനിയും ഉണ്ടാകണമെന്ന് തോന്നുന്നുണ്ടെങ്കില്‍ നിങ്ങളും കാണുക. പബ്ലിസിറ്റിയുടെ കുറവ് കൊണ്ട് ഇത്തരം ലളിതമായ സിനിമകള്‍ മരിക്കുന്ന സാഹചര്യമുണ്ടാകരുത്. വമ്പന്‍ ചിത്രങ്ങളെ പോലെ ചെറിയ ചിത്രങ്ങളും പ്രധാനമാണ്. അതുകൊണ്ട് ഈ സിനിമക്ക് അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കാളിദാസ് കുറിച്ചു. 

തമിഴില്‍ സമുദ്രക്കനി സംവിധാനം ചെയ്ത് അഭിനയിച്ച അപ്പയുടെ റീമേക്കാണ് ആകാശമിഠായി. സമുദ്രക്കനിക്കൊപ്പം എം.പത്മകുമാറും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാലിക പ്രസക്തമായ വിഷയമാണ് ചിത്രം പ്രതിപാദിക്കുന്നത്. ജയറാമിനൊപ്പം ശക്തമായ കഥാപാത്രമായി കലാഭവന്‍ ഷാജോണുമുണ്ട്. സംവിധായകന്‍ സന്ധ്യാ മോഹന്റെ മകന്‍ ആകാശ്, അര്‍ജുന്‍ രവീന്ദ്രന്‍, നസ്താഹ്, നന്ദനാ വര്‍മ്മ, യുവ ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ ബാലതാരങ്ങള്‍. സായ്കുമാര്‍, ഇന്നസെന്റ്, ഇര്‍ഷാദ്, അനില്‍ മുരളി എന്നിവരും ശക്തമായ കഥാപാത്രങ്ങളായി എത്തുന്നു. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ബിജിപാല്‍ ആണ് ഈണം പകര്‍ന്നിരിക്കുന്നത്.
 

Full View
Tags:    
News Summary - Don't let Movies like these Die: Kalidas Jayaram-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.