െകാച്ചി: മൂന്നുവർഷം തുടർച്ചയായി റിേട്ടൺ സമർപ്പിക്കാത്ത കമ്പനികളുടെ ഡയറക്ടർമാരെ അയോഗ്യരാക്കുന്ന കമ്പനി ആക്ടിലെ വകുപ്പുപ്രകാരമുള്ള നടപടിക്കെതിരെ സിനിമ നടൻ പൃഥ്വിരാജ് അടക്കമുള്ളവരുെട ഹരജി. ആഗസ്റ്റ് സിനിമ (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ റിേട്ടൺ സമർപ്പിച്ചില്ലെന്ന പേരിൽ ഡയറക്ടർമാരായ പൃഥ്വിരാജ്, സന്തോഷ് ശിവൻ, ഷാജി നടേശൻ എന്നിവരെ ഡയറക്ടർ സ്ഥാനം വഹിക്കുന്നതിൽനിന്ന് കേന്ദ്രസർക്കാർ അയോഗ്യരാക്കിയിരുന്നു. നടപടി ചോദ്യം ചെയ്താണ് മൂവരും ൈഹകോടതിയെ സമീപിച്ചത്. നടപടി സ്റ്റേ ചെയ്യണമെന്ന ഇവരുടെ ആവശ്യം കോടതി തള്ളി.
തുടർന്ന് മറ്റൊരു സ്ഥാപനമായ സന്തോഷ് ശിവൻ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഡയറക്ടർമാരായി പ്രവർത്തിക്കുന്നതിന് അയോഗ്യത തടസ്സമല്ലെന്ന് പ്രഖ്യാപിക്കണമെന്ന് ഹരജിക്കാരുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു. എന്നാൽ, ഇൗ കമ്പനി രജിസ്റ്റർ ചെയ്തത് മുംബൈ രജിസ്ട്രാർ ഒാഫ് കമ്പനീസിന് കീഴിലാണെന്നും അതിനാൽ, ഇക്കാര്യത്തിൽ കേരള ഹൈകോടതിക്ക് തീരുമാനമെടുക്കാനാവില്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. തുടർന്ന് കേസ് സെപ്റ്റംബർ 24ന് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.