കോഴിക്കോട്: കഴിഞ്ഞവർഷത്തെ പ്രളയത്തിനുശേഷം ദുരിതബാധിതർക്കുള്ള സഹായധനം ഇതുവ രെയും സർക്കാർ കൃത്യമായി വിതരണം ചെയ്തിട്ടില്ലെന്ന സിനിമാതാരം ധർമജൻ ബോൾഗാട്ടിയു ടെ വിവാദ പരാമർശത്തെ വിമർശിച്ചും അനുകൂലിച്ചും സമൂഹമാധ്യമങ്ങൾ. ഫേസ്ബുക്കിൽ ധര്‍മ ജനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഇപ്പോള്‍ ഉയരുന്നത്.
കഴിഞ്ഞദിവസം ഒരു സ്വകാര്യ ചാനലിന് നല്കിയ പ്രതികരണത്തിലായിരുന്നു ധര്മജെൻറ വിവാദ പരാമര്‍ശം ഉണ്ടായത്. ‘‘കഴിഞ്ഞ പ്രളയത്തിനുശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വളരെ പെട്ടന്നു തന്നെ കോടികളെത്തി. എന്നാൽ, അതേ വേഗതയിൽ ആ തുക അർഹിക്കുന്നവരുടെ കൈകളിൽ എത്തിയില്ല’’ എന്നായിരുന്നു ധർമജെൻറ പ്രസ്താവന. ഇതാണ് വ്യാപക വിമർശനത്തിന് വഴിവെച്ചത്. താരം താമസിക്കുന്ന വരാപ്പുഴ പഞ്ചായത്തിനെ ഉദാഹരിച്ചായിരുന്നു പ്രതികരണം.
സർക്കാറിനെ വിമർശിച്ചതിനെ ഒരു വിഭാഗം അസഭ്യവർഷം കൊണ്ടു നേരിട്ടപ്പോൾ സത്യം പറയാൻ ധർമജൻ ധൈര്യം കാണിച്ചുവെന്നാണ് മറുവിഭാഗത്തിെൻറ നിലപാട്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ പിന്തുണച്ചവനല്ലേ ഈ പറയുന്നതെന്നാണ് പ്രധാന വിമര്‍ശനം. ധര്മജെൻറ സിനിമകള്‍ ബഹിഷ്കരിക്കണമെന്ന ആഹ്വാനവും ചിലര്‍ മുന്നോട്ടുെവച്ചു.
താരത്തിൈൻറ എല്ലാ പോസ്റ്റുകൾക്കും താഴെ അസഭ്യവർഷം നടത്തിയാണ് ഒരുകൂട്ടം പ്രതികരിച്ചത്. ധമാക്ക എന്ന സിനിമയുടെ ഷൂട്ടിങ് തിരക്കുകളിലാണ് ധർമജൻ ഇപ്പോൾ. ധർമജെൻറ സ്ഥാപനമായ ധർമൂസ് ഫിഷ് ഹബ് വഴിയും സാധനങ്ങൾ ശേഖരിച്ച് അർഹതപ്പെട്ടവർക്ക് വിതരണം ചെയ്യുന്നുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.