ചെന്നൈ: കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നുവെന്ന് അറിയാൻ കാത്തിരുന്ന തമിഴകത്തിന് ആദ്യ നിമിഷങ്ങളിൽ നിരാശ. എസ്.എസ്. രാജമൗലിയുെട ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി -2െൻറ ആദ്യ പ്രദർശനം തമിഴ്നാട്ടിൽ മുടങ്ങി. നിർമാതാവും വിതരണ കമ്പനിയും തമ്മിലുള്ള സാമ്പത്തിക പ്രശ്നങ്ങളാണ് ബാഹുബലി ആരാധകരെ വിഷമിപ്പിച്ചത്. 10 മണിയോടെ പ്രശ്നങ്ങൾ പരിഹരിച്ച് 11 മണിയോടെ സംസ്ഥാനെത്ത 600 തിയറ്ററുകളിൽ ബാഹുബലിയുടെ രണ്ടാം ഭാഗം പ്രദർശിപ്പിച്ചു.
തമിഴ്നാട്ടിൽ തമിഴ് ഭാഷയിലുള്ള സിനിമയുടെ വിതരണ അവകാശം ഏറ്റെടുത്ത കെ. പ്രൊഡക്ഷൻസ്, സിനിമ നിർമാണ കമ്പനിയായ ആർക്ക മീഡിയ വർക്സിന് 15 കോടി രൂപ നൽകാത്തതിനാൽ പ്രദർശന അനുമതിപത്രം ലഭിച്ചിരുന്നില്ല. കരിഞ്ചന്തയിലും മറ്റും ടിക്കറ്റ് കൈക്കലാക്കിയവർ പുലർച്ച മുതൽ തിയറ്റർ പരിസരത്ത് കാത്തുനിന്നു. വിഷയം പ്രതിഷേധത്തിലേക്കും കൈയാങ്കളിയിേലക്കും നീങ്ങിയതോടെ പലയിടത്തും പൊലീസ് ഇടെപട്ട് ടിക്കറ്റിെൻറ പണം തിരിെക നൽകി.
തമിഴ്നാട്ടിൽ സിനിമയുടെ ഹിന്ദി പതിപ്പ് പ്രദർശനത്തിന് തടസ്സങ്ങളുണ്ടായില്ല. നിരവധി പ്രതിബന്ധങ്ങൾ നേരിട്ടാണ് ബാഹുബലിയുടെ രണ്ടാംഭാഗം പ്രദർശനത്തിന് എത്തിയതെന്ന് സിനിമ പ്രവർത്തകർ പറഞ്ഞു. വിതരണക്കാരും പണം കടംനൽകിയ കമ്പനിയും തമ്മിലുള്ള തർക്കത്തെത്തുടർന്ന് സിനിമയുടെ റിലീസിങ് തടയണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ആഴ്ച മദ്രാസ് ൈഹകോടതിയിൽ കേസ് വന്നിരുന്നെങ്കിലും തള്ളുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.