കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിെൻറ തുടർനടപടി ഡിസംബർ 18 ലേക്ക് മാറ്റി. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പൾസർ സുനി അടക്കമുള്ള പ്രതികളെ വീണ്ടും റിമാൻഡ് ചെയ്ത് എറണാകുളം സബ് ജയിലിലേക്ക് അയച്ചു.
ജയിൽ മാറ്റം ആവശ്യപ്പെട്ട് പ്രതി മണികണ്ഠൻ അപേക്ഷ സമർപ്പിച്ചു. ഇത് പിന്നീട് പരിഗണിക്കാൻ മാറ്റി. ദിലീപ് വിദേശയാത്രക്ക് നേരത്തേ കോടതിയിൽനിന്ന് അനുമതി വാങ്ങിയതിനാൽ ഹാജരായില്ല. പ്രത്യേക കോടതിയിൽ വിചാരണ വേണമെന്നതടക്കമുള്ള നടിയുടെ ആവശ്യം െഹെകോടതിയുടെ പരിഗണനയിലായതിനാൽ വിചാരണയുടെ പ്രാരംഭ നടപടിയായ പ്രതികൾെക്കതിരെ കുറ്റം ചുമത്തൽപോലും നടന്നിട്ടില്ല. കേസിൽ കുറ്റപത്രം സമർപ്പിച്ചിട്ട് ഒരു വർഷം പിന്നിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.