ഒരു സ്ത്രീയുടെ കീഴിൽ പ്രവർത്തിക്കാൻ ബുദ്ധിമുട്ടുള്ളത് കൊണ്ടാണ് സോനു സൂദ് മണികർണികയിൽ നിന്ന് പിന്മാറിയതെന്ന കങ്കണ റണൗതിെൻറ ആരോപണങ്ങൾക്ക് ശക്തമായ മറുപടിയുമായി നടൻ. എല്ലാ കാര്യത്തിലും സ്ത്രീവരുദ്ധത കാണാൻ ശ്രമിക്കരുതെന്നും ചിത്രത്തിൽ നിന്നു പിന്മാറിയത് അതൊരു സ്ത്രീപക്ഷ സിനിമയായത് കൊണ്ടല്ലെന്നും സോനു സൂദ് പ്രതികരിച്ചു.
പ്രശസ്ത സംവിധായകൻ ക്രിഷ് ആയിരുന്നു ‘മണികർണിക ദി ക്വീൻ ഒാഫ് ഝാൻസി’ എന്ന ചിത്രം തുടക്കത്തിൽ സംവിധാനം െചയ്തുകൊണ്ടിരുന്നത്. എന്നാൽ ബാലകൃഷ്ണ നായകനാകുന്ന തെലുഗു ചിത്രം എൻ.ടി.ആറിലേക്ക് സംവിധായകൻ ക്രിഷ് അനുമതിയോടുകൂടി മാറിയേതാടെ കങ്കണ ദൗത്യം ഏറ്റെടുക്കുകയായിരുന്നു.
കങ്കണ തെൻറ നല്ലൊരു സുഹൃത്താണ്. ഇനി അങ്ങോട്ടും അങ്ങനെ തന്നെയായിരിക്കും. എന്നാൽ എല്ലാ കാര്യത്തിലും അവർ സ്ത്രി വിരുദ്ധത കണ്ടെത്താനാണ് ശ്രമിക്കുന്നത്. അത് അത്ര നല്ല കാര്യമല്ല. ഫറാ ഖാൻ ഉൾപ്പടെയുള്ള പ്രഗത്ഭ സംവിധായികമാരുടെ കീഴിൽ അഭിനയിച്ചയാളാണ് ഞാൻ. അവരിൽ പലരുമായും ഇപ്പോഴും നല്ല ബന്ധം സൂക്ഷിക്കുന്നുമുണ്ട്. കാര്യങ്ങളെ മുൻവിധിയോടെ അല്ലാതെ പക്വമായി കാണണമെന്നും സോനു സൂദ് മറുപടിയായി പറഞ്ഞു.
കഴിഞ്ഞ വര്‍ഷത്തെ ഷൂട്ടിന് ശേഷം സോനുവിനെ കണ്ടിട്ടില്ല. അദ്ദേഹം രോഹിത് ഷെട്ടിയുടെ ‘സിമ്പ’ എന്ന ചിത്രത്തിെൻറ ഷൂട്ടിങ് തിരിക്കലായിരുന്നു. മറ്റു അഭിനേതാക്കളുമായിട്ടുള്ള കോമ്പിനേഷന്‍ രംഗങ്ങൾ അഭിനയിക്കാന്‍ പോലും അദ്ദേഹത്തിന് വരാൻ സാധിച്ചിരുന്നില്ല. നിര്‍മാതാക്കളും എഴുത്തുകാരും അദ്ദേഹവുമായി സംസാരിക്കുകയുണ്ടായി. വനിതാ സംവിധായകുടെ കീഴില്‍ അഭിനയിക്കാന്‍ സാധിക്കില്ലെന്ന് സോനു പറഞ്ഞതായും കങ്കണ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.