ന്യൂഡൽഹി: മീ ടൂ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ നടനും സംവിധായകനുമായ സാജിദ് ഖാനെ ഇന്ത്യൻ ഫിലം ആൻറ് ടെല ിവിഷൻ ഡയറക്റ്റേഴ്സ് അസോസിയേഷനിൽ (െഎ.എഫ്.ടി.ഡി.എ) നിന്നും സസ്പെൻഡ് ചെയ്തു. സാജിദ് ഖാനെതിരെ ലൈംഗികാതിക് രമ പരാതികൾ ഉയർന്നതിനെ തുടർന്ന് ഒരു വർഷത്തേക്ക് സംഘടനയിൽ നിന്നും സസ്പെൻഡ് ചെയ്യുകയാണെന്ന് സംഘടനാ നേതൃത് വം അറിയിച്ചു.
ചലച്ചിത്ര- മാധ്യമ മേഖലകളിൽനിന്നുള്ള സ്ത്രീകളാണ് സാജിദ് ഖാനെതിരെ രംഗത്തുവന്നത്. നടിമാരായ റേച്ചൽ വൈറ്റ്, അഹാന കുമ്ര, അസിസ്റ്റൻറ് ഡയറക്ർ സലോനി ചോപ്ര, മാധ്യമപ്രവർത്തക കരിഷ്മ ഉപാധ്യായ് എന്നിവരാണ് സാജിദ് ലൈംഗികമായി അതിക്രമിച്ചുവെന്ന് പരാതിപ്പെട്ടത്.
തൊഴിലിടങ്ങളിലെ ലൈംഗിക പീഡനങ്ങൾ തടയുന്നതിനുള്ള പോഷ് ആക്റ്റ് നിയമപ്രകാരം സാജിദ് ഖാനെതിരെ ഉയർന്ന പരാതികൾ അന്വേഷിക്കും. അദ്ദേഹത്തിനെതിരായ ലൈംഗികാതിക്രമ- അധികാര ദുരുപയോഗ പരാതികൾ ഗൗരവതരമാണ്. വിഷയത്തിൽ വിശദീകരണം നൽകാൻ സാജിദിന് സമയം അനുവദിച്ചിരുന്നുവെന്നും അതിന് അദ്ദേഹം തയാറായില്ലെന്നും െഎ.എഫ്.ടി.ഡി.എ അധികൃതർ അറിയിച്ചു.
സാജിദ് ഖാനെതിരെ ലൈംഗിക പീഡന പരാതികൾ ഉയർന്ന സാഹചര്യത്തിൽ അദ്ദേഹം സംവിധാനം ചെയ്യാനിരുന്ന ‘ഹൗസ്ഫുൾ4’ എന്ന ചിത്രത്തിൽ നിന്നും അക്ഷയ് കുമാർ, ഫർഹാൻ അക്തർ എന്നീ താരങ്ങൾ പിൻമാറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.