??????? ????, ???????? ???

മീ ടൂ: ബോളിവുഡ് സംവിധായകൻ സുഭാഷ് ഘായ്െക്കതിരെ ആരോപണം

മുംബൈ: രാജ്യത്ത് തുടരുന്ന ‘മീ ടൂ’ കാമ്പയിനിെൻറ ഭാഗമായി രണ്ടു പേർകൂടി രംഗത്ത്. ബോളിവുഡ് സംവിധായകൻ സുഭാഷ് ഘായ്, പത്രപ്രവർത്തകനും പത്മശ്രീ ജേതാവുമായ വിനോദ് ദുവ എന്നിവരുടെ പേരുകളാണ് പുതുതായി ഉയർന്ന വെളിപ്പെടുത്തലുകളിലുള്ളത്. തന്നെ കടന്നുപിടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് ആരോപിച്ച് നടിയും മോഡലുമായ കാതെ ശർമയാണ് സംവിധായകൻ സുഭാഷ് ഘായ്ക്കെതിരെ മുംബൈ പൊലീസിൽ പരാതി നൽകിയത്.

ആഗസ്റ്റ് ആറിന് തന്നെ വീട്ടിലേക്ക് ക്ഷണിച്ച സുഭാഷ് ഘായ് മുറിയിലേക്ക് വിളിച്ച് കടന്നുപിടിക്കാൻ ശ്രമിച്ചെന്നും എതിർത്തപ്പോൾ സിനിമയിൽ അഭിനയിപ്പിക്കുകയില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് ആരോപണം. നേരത്തേ പേരു വെളിപ്പെടുത്താത്ത സഹസംവിധായിക, സുഭാഷ് ഘായ് മദ്യം നൽകിയശേഷം തന്നെ മാനഭംഗപ്പെടുത്തിയതായി സമൂഹമാധ്യമത്തിൽ ആരോപിച്ചിരുന്നു. തനിെക്കതിരെയുള്ള വ്യാജ ആരോപണങ്ങൾ അഭിഭാഷകർ കൈകാര്യം ചെയ്യുമെന്നാണ് സുഭാഷ് ഘായ് പ്രതികരിച്ചത്.

സിനിമാ നിർമാതാവ് നിഷ്ത ജെയിനാണ് പത്രപ്രവർത്തകനായ വിനോദ് ദുവെക്കതിരെ ലൈംഗികാതിക്രമ ആരോപണവുമായി ഫേസ്ബുക്കിലൂടെ രംഗത്തുവന്നത്. 1989 ജൂണിൽ ജോലിക്കായുള്ള അഭിമുഖത്തിന് ചെന്ന തന്നോട് വിനോദ് ദുവ മോശമായി പെരുമാറിയെന്നാണ് നിഷ്ത ജെയിനി‍െൻറ ആരോപണം. അഭിമുഖത്തിനിടെ ശബ്ദം താഴ്ത്തി അശ്ലീല കമൻറ് പറഞ്ഞെന്നും ശമ്പളക്കാര്യം പറഞ്ഞപ്പോൾ അതിന് എന്തു യോഗ്യതയാണുള്ളതെന്ന് പരിഹസിച്ചതായും നിഷ്ത കുറിച്ചു. അന്ന് തെൻറ ജന്മദിനമായിരുന്നുവെന്നും ആഘോഷം തകർന്നുവെന്നും അവർ ആരോപിച്ചു.

പിന്നീട് ‘ന്യൂസ്ട്രാക്കിൽ’ വിഡിയോ എഡിറ്ററായി ചേർന്നത് അറിഞ്ഞ വിനോദ് ഒരു ദിവസം രാത്രിയിൽ അവിടെയെത്തി കാറിൽ കയറാൻ ആവശ്യപ്പെട്ടു. മുമ്പത്തെ മോശം പ്രവൃത്തിക്ക് മാപ്പുചോദിക്കാനായിരിക്കുമെന്ന് കരുതി കാറിൽ കയറിയ തെൻറ മുഖത്ത് അദ്ദേഹം സ്പർശിച്ചു. കാറിൽനിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.

മല്ലിക ദുവ ക്ഷമിക്കണം, താങ്കളുടെ പിതാവും നാണംകെട്ടവരിൽപെട്ടവനാണെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്. വിനോദ് ദുവയുടെ മകളാണ് നടിയായ മല്ലിക ദുവ. നടൻ അക്ഷയ് കുമാർ സ്ത്രീവിരുദ്ധ പരാമർശം നടത്തിയതായി ആരോപിച്ച് കഴിഞ്ഞ ദിവസം മല്ലിക ദുവ രംഗത്തെത്തിയിരുന്നു. തുടർന്ന് അക്ഷയ് കുമാറിനെതിരെ രൂക്ഷമായ പ്രതികരണമാണ് വിനോദ് ദുവ നടത്തിയത്. ഇതിനുപിന്നാലെയാണ് അദ്ദേഹത്തിനെതിരെതന്നെ ആരോപണം ഉയർന്നിരിക്കുന്നത്.

ദൂരദർശൻ ചാനലിെൻറ മുഖച്ഛായ മാറ്റുന്നതിൽ നിർണായക പങ്കുവഹിച്ചയാളാണ് അദ്ദേഹം. പത്രപ്രവർത്തനരംഗത്തെ സംഭാവനകൾ പരിഗണിച്ച് രാജ്യം അദ്ദേഹത്തിന് പത്മശ്രീ നൽകി ആദരിച്ചിരുന്നു. നിലവിൽ ദ വയർ ഡോട്ട് ഇൻ സീനിയർ എഡിറ്ററാണ് അദ്ദേഹം. ഇതിനിടയിൽ, നാന പടേകർ അടക്കമുള്ളവരെ നുണപരിേശാധനക്ക് വിധേയമാക്കണമെന്ന് നടി തനുശ്രീ ദത്ത ഒാശിവാര പൊലീസിനോട് രേഖാമൂലം ആവശ്യപ്പെട്ടു.

Tags:    
News Summary - #me too; petition against subhash ghai -movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.