ന്യൂഡൽഹി: ആസിഡ് ആക്രമണത്തിനിരയായ ലക്ഷ്മി അഗർവാൾ എന്ന സ്ത്രീയുടെ അതിജീവനത്തിെൻറ കഥപറയുന്ന ബോളിവു ഡ് ചിത്രം ‘ചപക്’െൻറ അണിയറ പ്രവർത്തകർക്കെതിരെ നിയമനടപടിക്കൊരുങ്ങി ലക്ഷ്മിയുടെ അഭിഭാഷക അപർണ ഭട്ട് .
ലക്ഷ്മിയുടെ ജീവിതത്തെ ആസ്പദമാക്കി നിർമിച്ച സിനിമയുടെ ക്രെഡിറ്റിൽ മതിയായ പരിഗണന നൽകിയില്ലെന്ന് ആരോ പിച്ചാണ് നിയമനടപടിയിലേക്ക് നീങ്ങുന്നത്. ചിത്രത്തിനെതിരെ നിയമനടപടി സ്വീകരിക്കാൻ താൻ നിർബന്ധിതമായതായി അഭി ഭാഷക ഫേസ്ബുക്ക് േപാസ്റ്റിൽ വ്യക്തമാക്കുന്നു.
ചിത്രത്തിൽ ലക്ഷ്മിയായി ദീപിക പദുകോണാണ് വേഷമിടുന്നത്. ലക്ഷ്മി അഗർവാളിെൻറ യഥാർഥ ജീവിതത്തിൽ നിയമ പോരാട്ടത്തിലൂടെ പാട്യാല ഹൗസ് കോടതിയിൽ നിന്ന് നീതി നേടിക്കൊടുക്കുന്നതിൽ അഭിഭാഷകയായ അപർണ ഭട്ട് സുപ്രധാന പങ്കാണ് വഹിച്ചിട്ടുള്ളത്. അപർണയാണ് ലക്ഷ്മിയുടെ ജീവിതകഥ അന്വേഷിച്ചെത്തിയ സിനിമപ്രവർത്തകരോട് എല്ലാ കാര്യവും വിശദീകരിച്ചത്.
‘‘എെൻറ സംഭാവനകളെ അംഗീകരിക്കുകയും നന്ദി രേഖപ്പെടുത്തുക പോലും ചെയ്യാത്ത ചിത്രത്തിെൻറ അണിയറ പ്രവർത്തകരെ വെല്ലുവിളിക്കുകയും ചെയ്ത സുഹൃത്തുക്കൾക്ക് നന്ദി. കരുത്തരായ നിർമാതാക്കൾക്കൊപ്പം എത്തില്ലെങ്കിലും നിശബ്ദത പാലിച്ചാൽ ഇൗ അനീതിയെ അംഗീകരിക്കുന്നതായി വരും. ഞാൻ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ തീരുമാനിച്ചു. പ്രത്യാഘാതം നേരിടാൻ തയാറാണ്.’’ അപർണ ഭട്ട് ഫേസ്ബുക്കിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.