ബോയിസ് ലോക്കർ റൂം: ഉത്തരവാദികൾ മാതാപിതാക്കൾ; രൂക്ഷ വിമർശനവുമായി താരങ്ങൾ

ന്യൂഡൽഹി: അശ്ലീല ഉള്ളടക്കത്തിന്റെ പേരിൽ വിവാദമായ ഇൻസ്റ്റാ ഗ്രൂപ്പായ ‘ബോയിസ് ലോക്കർ റൂമി'നെതിരെ പ്രമുഖർ രംഗത്ത്. പ്രായപൂർത്തിയാകാത്ത വിദ്യാർഥിനികളെ കൂട്ട ബലാത്സംഗം ചെയ്യുന്നതടക്കം ചർച്ച ചെയ്ത ഗ്രൂപ്പിന്റെ സ്ക്രീൻ ഷോട്ടുകൾ പരസ്യമായതോടെയാണ് രാജ്യത്ത് ബോയിസ് ലോക്കർറൂം ചർച്ചയാകുന്നത്. ബോളിവുഡ് താരങ്ങളായ സോനം കപൂർ, റിച്ച ചദ്ദ, സിദ്ദാർഥ് ചതുർവേദി, സ്വര ഭാസ്കർ തുടങ്ങിയവർ സംഭവത്തിനെതിരെ രൂക്ഷമായ രീതിയിലാണ് പ്രതികരിച്ചത്.

മനുഷ്യരെ ബഹുമാനിക്കാൻ അറിയാത്തവിധം ആൺകുട്ടികൾ ഇത്തരത്തിൽ നശിച്ചുപോയതിന്റെ ഉത്തരവാദിത്തം അവരുടെ മാതാപിതാക്കൾക്കാണെന്ന് സോനം കപൂർ അഭിപ്രായപ്പെട്ടു. എല്ലാ ആൺകുട്ടികളും സംഭവത്തിൽ ലജ്ജിക്കണമെന്നും താരം ഇൻസ്റ്റയിൽ പങ്കുവെച്ച സ്റ്റോറിയിൽ വ്യക്തമാക്കി.

”വിഷം വമിപ്പിക്കുന്ന തരത്തിലുള്ള ആണത്ത ബോധം ചെറുപ്രായത്തിൽ തന്നെ കുട്ടികളെ ഏങ്ങനെ ബാധിക്കും എന്നതാണ് ലോക്കര്‍ റൂം സംഭവം കാണിച്ചു തരുന്നത്. പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ പെൺകുട്ടികളെ എങ്ങനെ ബലാത്സംഗം ചെയ്യാമെന്നും കൂട്ടമാനഭംഗപ്പെടുത്താമെന്നും സന്തോഷത്തോടെ ആസൂത്രണം ചെയ്യുന്നു. ബലാത്സംഗം ചെയ്തയാളെ തൂക്കിക്കൊല്ലുന്നതല്ല, മറിച്ച്, ബലാത്സംഗം ചെയ്യുന്നവരെ സൃഷ്ടിച്ചെടുക്കുന്ന മാനസികാവസ്ഥയെയാണ് ആക്രമിക്കേണ്ടത്. -സ്വരം ഭാസ്കർ ട്വിറ്ററിൽ കുറിച്ചു.

ഉയർന്ന ധാർമികതയും ജനസംഖ്യയുമുള്ള നമ്മുടെ രാജ്യത്ത് എല്ലാവർക്കും ലൈംഗിക വിദ്യാഭ്യാസത്തിന്റെ കാര്യം പറയുമ്പോൾ ഒാക്കാനമാണ്. കൗമാരപ്രായക്കാർ ലൈംഗിക വിദ്യാഭ്യാസത്തെ അശ്ലീലതയുമായി കൂട്ടിക്കുഴക്കുകയാണ്. ഇപ്പോൾ ഡാറ്റ സൗജന്യമാണ്. എത്ര അപകടകരമാണിത്. -പ്രശസ്ത നടി റിച്ച ചദ്ദ ട്വിറ്ററിൽ കുറിച്ചതിങ്ങനെയായിരുന്നു.

'ഗള്ളി ബോയ് ' എന്ന ചിത്രത്തിലൂടെ പ്രശസ്തനായ നടൻ സിദ്ദാർഥ് ചതുർവേദി ബോയിസ് ലോകർ റൂമിനെ ഒരു വൈറസായി ചിത്രീകരിച്ച് വ്യാപകമായ നാശം വിതച്ച മറ്റ് കുപ്രസിദ്ധ വൈറസുകൾക്കൊപ്പം ചേർത്ത് പങ്കുവെക്കുകയാണ് ചെയ്തത്.

Tags:    
News Summary - Bois locker room leaves Bollywood celebs shocked-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.