മാനന്തവാടി: വിദേശ പൗരെൻറ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റിൽനിന്ന് കോടികളുടെ മരങ്ങ ൾ മുറിക്കാൻ നീക്കം. മുറിക്കുന്നത് വീട്ടി അടക്കം 13,853 മരങ്ങൾ. തിരുനെല്ലി ഗ്രാമപഞ്ചായത്ത ിലെ അരണപ്പാറ ബ്രഹ്മഗിരി ബി എസ്റ്റേറ്റിൽനിന്നാണ് കോടികളുടെ മരങ്ങൾ അധികൃതരുടെ ഒത്താശയോടെ മുറിക്കാൻ നീക്കം നടക്കുന്നത്. 1900 വീട്ടി, 1300 കുന്നി, 900 കരിമരുത്, 1255 വെേണ്ടക്ക്, 184 കുറ്റിവേപ്പ് തുടങ്ങി 13,853 മരങ്ങൾ മുറിക്കാനാണ് നീക്കം. 1500 മരങ്ങൾക്ക് മുറിക്കാൻ നമ്പർ രേഖപ്പെടുത്തിയിട്ടുണ്ട്. കോടികളുടെ നികുതി വെട്ടിപ്പ് നടത്താനും ശ്രമമുണ്ട്.

വിദേശ പൗരന് നേരിട്ട് മരങ്ങൾ വിൽപന നടത്താൻ കഴിയാത്ത സാഹചര്യത്തിൽ അഞ്ചുവർഷത്തേക്ക് കർണാടകയിലെ സ്വകാര്യ വ്യക്തി തോട്ടം പാട്ടത്തിനെടുത്ത് ‘റീ പ്ലാേൻറഷൻ’ മറവിലാണ് മരംമുറിക്കുന്നത്. ഇതിന് ഭരണ, ഉദ്യോഗസ്ഥ തലത്തിൽ ഒത്താശയുണ്ട്. ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന മലനിരയാണ് ബ്രഹ്മഗിരി. ചെറിയ തോതിൽ ഉരുൾപൊട്ടിയതിനെ തുടർന്ന് നിരവധി ആദിവാസി കുടുംബങ്ങളെയും മറ്റു വിഭാഗക്കാരെയും ഇവിടെനിന്ന് മാറ്റി പാർപ്പിച്ചിരുന്നു.

Tags:    
News Summary - local news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.