മാനന്തവാടി: ഭക്ഷ്യയോഗ്യമല്ലാത്ത മീന്‍ വിറ്റെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ എരുമ ത്തെരുവിലെ മത്സ്യ മാര്‍ക്കറ്റില്‍ ചൊവ്വാഴ്ച കോഴിക്കോട്ടുനിന്നെത്തിയ ഭക്ഷ്യസുരക്ഷ മൊ ബൈല്‍ വിജിലന്‍സ് സ്ക്വാഡ് പരിശോധന നടത്തി. പരാതിക്കിടയാക്കിയ കടയില്‍നിന്നു കിളിമീനിെൻറ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനക്ക് അയച്ചു. പരിശോധനാ ഫലം വരുന്ന മുറക്ക് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
മാനന്തവാടി സ്വദേശി എരുമത്തെരുവിലെ മാര്‍ക്കറ്റില്‍നിന്നു വാങ്ങിയ കിളിമീനിന് രാസവസ്തുവിെൻറ ഗന്ധം ഉണ്ടായെന്നും പാചകം ചെയ്ത് രുചിച്ച് നോക്കിയപ്പോള്‍ വായില്‍ ചൊറിച്ചില്‍ അനുഭവപ്പെട്ടെന്നുമുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഞായറാഴ്ചയാണ് മാനന്തവാടി സ്വദേശി മീന്‍ വാങ്ങിയത്. വീട്ടില്‍ കൊണ്ടുവന്നു കഴുകിയപ്പോള്‍ രാസവസ്തുവിേൻറതുപോലെയുള്ള ഗന്ധം ഉണ്ടായി. എന്നാല്‍, ഇത് കാര്യമാക്കാതെ കഴുകി പാചകം ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.