മാനന്തവാടി: അനധികൃതമായി പ്രവർത്തിക്കുന്ന മാനന്തവാടി മത്സ്യ-മാംസ മാർക്കറ്റിൽന ിന്നു പഴകിയ മാംസങ്ങൾ പിടികൂടിയതിനു പിന്നാലെ നഗരത്തിൽ വ്യാപക പരിശോധന. ഹോട്ടലുക ളിലും മാർക്കറ്റിലും മറ്റു വിൽപന കേന്ദ്രങ്ങളിലും വെള്ളിയാഴ്ച ആരോഗ്യവിഭാഗം അധികൃതരുടെ നേതൃത്വത്തിൽ പരിശോധന നടത്തി. നടപടിയെടുക്കാതെ ഒതുക്കിത്തീർക്കാൻ ശ്രമിച്ച മാനന്തവാടി നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാർക്കെതിരെ നടപടി വേണമെന്ന ആവശ്യവും ഇതിനിടെ ശക്തമായി. ബുധനാഴ്ച രാവിലെ ആറോടെയാണ് മുനിസിപ്പാലിറ്റിയിലെ ആരോഗ്യവിഭാഗം ജീവനക്കാർ എരുമത്തെരുവിലുള്ള കടകളില്‍നിന്ന് പഴകിയ മാംസം പിടിച്ചെടുത്തത്. മാരുതി തിയറ്ററിനു സമീപം കച്ചവടം ചെയ്യുന്ന സെഫീര്‍, മൊയ്തൂട്ടി എന്നിവരുടെയും മാര്‍ക്കറ്റിനുള്ളില്‍ പ്രവര്‍ത്തിച്ചുവരുന്ന ജാഫറിെൻറയും കടകളില്‍നിന്നാണ് അരക്വിൻറലോളം വില്പനയോഗ്യമല്ലാത്ത പഴകിയ ഇറച്ചി പിടികൂടിയത്.
ഇത് പിന്നീട് ചൂട്ടക്കടവിലുള്ള നഗരസഭസ്ഥലത്ത് കുഴിച്ചുമൂടുകയായിരുന്നു. എന്നാല്‍, സാധാരണയായി ആരോഗ്യവിഭാഗം നടത്തുന്ന പരിശോധനകളും പഴകിയവ പിടിച്ചെടുത്തതും മാധ്യമങ്ങള്‍ക്കു നല്‍കിവരാറുള്ള മുനിസിപ്പാലിറ്റി ഇതുസംബന്ധിച്ച് ഒരു വിവരവും പുറത്തുവിട്ടിരുന്നില്ല.നിരവധി പരാതികളുയര്ന്നശേഷം വ്യാഴാഴ്്ച ഉച്ചയോടെ മാത്രമാണ് ഇതുസംബന്ധിച്ച വാര്‍ത്തക്കുറിപ്പ് പുറത്തിറക്കിയത്. ഒരാഴ്ച മുമ്പ് ഇതേ മാര്‍ക്കറ്റില്‍ പുഴുവരിക്കുന്ന മത്സ്യം വില്പനക്കു വെച്ചതായി സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിച്ചിരുന്നു. ഇതിൽ ആരോഗ്യവിഭാഗം നടപടികളൊന്നുമെടുത്തിട്ടില്ല. ടൗണിലെ മുഴുവന്‍ ഹോട്ടലുകളിലും പരിശോധനകള്‍ നടത്താറില്ലെന്നും അനാവശ്യമായി ചിലരെ പീഡിപ്പിക്കുന്നതായും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്കെതിരെയും പരാതികളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.