മാനന്തവാടി: റോഡപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് അടിയന്തര ചികിത്സ ഉറപ്പാക ്കാനുള്ള ‘കനിവ് 108’ട്രോമാകെയര്‍ പദ്ധതി ജില്ലയിൽ വെള്ളിയാഴ്ച ആരംഭിക്കും. 11 ആംബുലന്‍സു കളാണ് ജില്ലക്ക് അനുവദിച്ചിരിക്കുന്നത്. ലൈഫ് സേവിങ് സപ്പോര്‍ട്ട് സിസ്റ്റത്തോടുകൂടിയതാണ് ആംബുലന്‍സുകള്‍. ആശുപത്രി കേന്ദ്രീകരിച്ചല്ല ഇവയുടെ പ്രവര്‍ത്തനം എന്നതാണ് പ്രത്യേകത. ഹൈവേകളില്‍ ഓരോ 30 കിലോമീറ്റര്‍ പരിധിയിലും ഓരോ ആംബുലന്‍സുകള്‍ നിര്‍ത്തിയിടും. ജീവനക്കാർ ആംബുലന്സില്തന്നെയുണ്ടാവും.
പരിധിയില്‍ എവിടെയെങ്കിലും അപകടമുണ്ടായാല്‍ പരിക്കേറ്റവരെ വേഗത്തില്‍ ആശുപത്രിയില്‍ എത്തിച്ച് ജീവന് രക്ഷിക്കുകയാണ് ലക്ഷ്യം. പരിക്കേറ്റവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കാനുള്ള എല്ലാ സൗകര്യങ്ങളും ആംബുലന്‍സില്‍ ഉണ്ടാവും. ഒരു ഡ്രൈവറും രണ്ട് സ്റ്റാഫ് നഴ്സുമാണ് ആംബുലന്‍സില്‍ ഉണ്ടാവുക.
108ലേക്ക് വിളിക്കൂ, ആംബുലന്‍സ് എത്തും
റോഡപകടങ്ങള്‍ ഉണ്ടായാല്‍ 108ലേക്ക് വിളിച്ചാല്‍ മതി. ഉടന്‍ ആംബുലന്‍സ് അപകടമുണ്ടായ സ്ഥലത്തെത്തും. 108ലേക്ക് വിളിച്ചാല്‍ വിളിക്കുന്നയാളുടെ കാള്‍ തിരുവനന്തപുരത്തെ കാള്സെൻററിലാണ് എത്തുക. അവിടെനിന്ന് ജി.പി.എസ് സംവിധാനം ഉപയോഗിച്ച് അപകടമുണ്ടായ സ്ഥലം ഏതാണെന്ന് മനസ്സിലാക്കി ഏറ്റവും അടുത്തുള്ള ആംബുലന്‍സിലേക്ക് വിവരങ്ങള്‍ കൈമാറും. ഉടന്‍ തന്നെ ആംബുലന്‍സ് എത്തി പരിക്കേറ്റവരെ ഏറ്റവും അടുത്ത ആശുപത്രിയില്‍ എത്തിക്കും. ആംബുലന്‍സ് പരിക്കേറ്റ ആളെയുംകൊണ്ട് ആശുപത്രിയില്‍ എത്തുന്നതിന് മുമ്പുതന്നെ ആശുപത്രിയില്‍ വിവരമറിയിച്ച് സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.