വെള്ളമുണ്ട: വർഷങ്ങൾ നീണ്ട കാത്തിരിപ്പിനും സമരങ്ങൾക്കുമൊടുവിൽ ഭൂമി ലഭിച്ചെങ്കി ലും ഉറങ്ങാൻ വീടില്ലാതെ ആദിവാസി കുടുംബങ്ങൾ. മുത്തങ്ങ സമരത്തെ തുടർന്ന് ജില്ലയുടെ വി വിധ ഭാഗങ്ങളിൽ മിച്ചഭൂമി കൈയേറി കുടിൽ കെട്ടിയ ആദിവാസി കുടുംബങ്ങളാണ് സ്ഥലം ലഭിച്ചിട്ടും വീടില്ലാതെ ദുരിതജീവിതം നയിക്കുന്നത്. ആദിവാസികൾക്ക് വാഗ്ദാനങ്ങൾ നൽകിയവർ ഇപ്പോൾ മൗനത്തിലാണ്. വെള്ളമുണ്ട പഞ്ചായത്തിലെ പെരുങ്കുളം സമരഭൂമിയിലെ നിരവധി ആദിവാസി കുടുംബങ്ങൾ പെരുവഴിയിലായ അവസ്ഥയിലാണ്. ഭൂമിക്ക് കൈവശരേഖ ലഭിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും വീടിന് വേണ്ടിയുള്ള അപേക്ഷ പരിഗണിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. ശക്തമായ മഴയിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലുകളും ആവർത്തിക്കുന്ന ഭൂമിയാണ് കിട്ടിയത്.
ഇവിടെ മുളകൊണ്ട് കെട്ടിയുണ്ടാക്കിയ കുടിലുകളിലാണ് ഇവർ താമസിക്കുന്നത്.15 വർഷത്തിലധികമായി ഇവിടെ താമസിക്കുന്ന പലർക്കും ഇതുവരെ വീട് പാസായിട്ടില്ല. മഴ കഴിഞ്ഞതോടെ ഏക റോഡ് ഒലിച്ചുപോയതിനാൽ മലമുകളിലെ ഭൂമിയിലേക്കെത്താൻ വഴിയും ഇല്ലാത്ത അവസ്ഥയാണ്. ഇതോടെ, സമരം ചെയ്ത് നേടിയ ഭൂമി ഇട്ടെറിഞ്ഞ് പല കുടുംബങ്ങളും മറ്റു കോളനികളിലേക്ക് താമസം മാറ്റിയിട്ടുണ്ട്. ശക്തമായ കാറ്റിലും മഴയിലും കുടിലുകൾ തകർന്നതും ഇവരുടെ ജീവിതം ദുസ്സഹമാക്കി. കോളനിയിലെ രാജൻ- സിന്ധു ദമ്പതികൾ നാലു കുട്ടികളുമായി തകർന്ന വീട്ടിലാണ് താമസം. ചോരുന്ന കൂരകളിൽ ഇങ്ങനെ എത്ര നാൾ കഴിയേണ്ടിവരുെമന്നറിയാതെ കഴിയുകയാണ് ഈ കുടുംബങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.