പനമരം: പൊതുമരാമത്ത് വകുപ്പ് ഓഫിസിനു മുന്നിൽ കൂട്ടിയിട്ട അക്കേഷ്യ മരങ്ങൾ ഒടുവിൽ വിറക് വിലക്ക് കൊടുത്തു. ഇത് വിറകാക്കുന്ന ജോലി കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടന്നു വരുകയായിരുന്നു. വലിയ വില ലഭിക്കാവുന്ന മരം വിറകുവിലക്ക് കൊടുക്കേണ്ട ഗതി വന്നത് അധികാരികളുടെ പിടിപ്പുകേടുകൊണ്ടാണെന്ന് ആക്ഷേപമുണ്ട്. കൽപറ്റ-പനമരം-മാനന്തവാടി റോഡിൽ പനമരം ടൗണിെൻറ പരിസരത്തുള്ള അക്കേഷ്യകളാണ് മൂന്നുവർഷം മുമ്പ് വെട്ടിയത്. മരങ്ങൾ അപകടങ്ങൾക്ക് ഇടയാക്കുന്നുവെന്ന ആക്ഷേപത്തെ തുടർന്നായിരുന്നു നടപടി.
വെട്ടിയ അക്കേഷ്യ തടി പനമരം പൊതുമരാമത്ത് ഓഫിസിനു മുന്നിൽ എത്തിച്ച് കൂട്ടിയിട്ടു. മരങ്ങൾക്ക് മൂന്ന് ലക്ഷത്തിലേറെ വില വരും. എന്നാൽ ലേലം ചെയ്യാനുള്ള നടപടി ഉണ്ടായില്ല. ലേലം ചെയ്യാൻ വനം വകുപ്പിെൻറ അനുമതി വേണ്ടിയിരുന്നു. കഴിഞ്ഞ വർഷമാണ് വനം വകുപ്പ് അനുമതി കൊടുത്തതത്രെ. വെയിലും മഴയുമേറ്റ് ഇതിനകം മരം ഒന്നിനും കൊള്ളാതെയായി. തുടർന്നാണ് വിറക് വിലക്ക് കൊടുക്കേണ്ടിവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.