പുൽപള്ളി: ശശിമലയിൽ പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിക്കും ക്രഷറിനുമെതിരെ പ്രദേശ വാസികൾ സമരരംഗത്തേക്ക്. ജനജീവിതം ദുസ്സഹമാക്കുന്ന തരത്തിലാണ് ക്വാറിയുടെ പ്രവർ ത്തനമെന്ന് ക്വാറി വിരുദ്ധ ആക്ഷൻ കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു. ആദ്യഘട്ടത്തിൽ ക്രഷറി ൽ കരിങ്കൽ കൊണ്ടുവന്ന് അനുബന്ധ സാമഗ്രികൾ നിർമിക്കുകയാണ് ചെയ്തത്. പിന്നീട് ക്വാറിയുടെ പ്രവർത്തനം ആരംഭിച്ചു. മലയായിരുന്ന ഈ പ്രദേശം ഇപ്പോൾ പാറഖനനത്താൽ വൻ കുഴിയായി. ഖനനം പരിസ്ഥിതി പ്രത്യാഘാതങ്ങൾക്കും ഇടവരുത്തുമെന്ന് നാട്ടുകാർ പറയുന്നു. ക്വാറിക്ക് സമീപത്തെ മിക്ക വീടുകൾക്കും സ്ഫോടനത്തിെൻറ ആഘാതത്തിൽ വിള്ളലുകൾ വീണിട്ടുണ്ട്.
കല്ലുകൾ പൊട്ടിക്കുന്ന സമയത്തുണ്ടാകുന്ന പൊടിപടലങ്ങൾ സമീപത്തെ കൃഷിയിടങ്ങളിലേക്ക് എത്തുന്നതിനാൽ കാർഷിക വിളകളും നശിക്കുകയാണ്. അഞ്ചേക്കറോളം സ്ഥലത്താണ് ഇത് വ്യാപിച്ച് കിടക്കുന്നു. നിലവിൽ ക്വാറിയുടെ പ്രവർത്തനം സർക്കാർ നിർദേശത്തെത്തുടർന്ന് താൽക്കാലികമായി നിർത്തിവെച്ചു. വരും ദിവസങ്ങളിൽ വീണ്ടും തുറക്കുന്നതിനെതിരെയാണ് നാട്ടുകാർ സംഘടിച്ചിരിക്കുന്നത്. ശശിമലയുടെ അടിവാരത്താണ് ക്വാറി. മഴകാരണം ശശിമലക്കുന്ന് ദുർബലപ്പെട്ടിരിക്കുകയാണ്. പാറപൊട്ടിക്കുന്നതിന് വേണ്ടി സ്ഫോടനം നടത്തുമ്പോൾ മല കുലുങ്ങുന്നുണ്ട്. ഇതിെൻറ ഫലമായി സമീപത്തുള്ള വീടുകൾ, ആരാധനാലയങ്ങൾ, കുഴൽക്കിണറുകൾ എന്നിവയെല്ലാം അപകടാവസ്ഥയിലാണ്.
കടുംപാറകൾ പൊട്ടിക്കുന്നതിന് 200ലധികം സ്ഫോടനങ്ങൾ പ്രതിദിനം നടത്തുന്നു എന്നും ആക്ഷൻ കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു. ഇതിനെതിരെ അധികൃതർക്ക് നിരവധി പരാതികൾ നൽകി. ബന്ദിപ്പൂർ വന്യജീവി സങ്കേതത്തിൽനിന്നു അധികം അകലെയല്ലാത്ത സ്ഥലത്താണ് ക്വാറി പ്രവർത്തിക്കുന്നത്.100 കണക്കിന് വാഹനങ്ങളിൽ കല്ലുകൾ കൊണ്ടുപോകുന്നത് കാരണം ശശിമല-പള്ളിത്താഴെ റോഡ് തകർന്നു. ജനങ്ങൾക്ക് കാൽനട യാത്രപോലും ദുസ്സഹമായതിനാലാണ് ക്വാറി വിരുദ്ധ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചത്. ആദ്യഘട്ടത്തിൽ പഞ്ചായത്തിന് മുന്നിലും പിന്നീട് കലക്ടറേറ്റിന് മുന്നിലേക്കും സമരം വ്യാപിപ്പിക്കാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.