ഗൂഡല്ലൂർ: ഏതു സമയത്തും താേഴക്ക് പതിക്കുന്ന അവസ്ഥയിലുള്ള പാറകൾ ആശങ്ക ഉയർത്തുന്ന ു. കഴിഞ്ഞ മഴയിൽ റോഡിൽ വീണ വൻപാറകൾ നീക്കാൻ ദിവസങ്ങളെടുക്കും. വെടിപൊട്ടിക്കുന്നത ് ഒഴിവാക്കി രാസവസ്തുക്കൾ ഉപയോഗിച്ച് പാറയിൽ തുളയുണ്ടാക്കി പൊട്ടിക്കുന്ന രീതിയാണ് അവം ലംബിക്കുന്നത്. മഴകാരണം പാറപൊട്ടിക്കൽ നിർത്തിവെച്ചിട്ടുണ്ട്. ചുരത്തിലെ തടസ്സങ്ങൾ ജെ.സി.ബി ഉപയോഗിച്ച് നീക്കുന്ന പണികളും തുടരുന്നുണ്ട്. കേരള-തമിഴ്നാട് അതിർത്തിയിലെ മണ്ണിടിഞ്ഞതും മരങ്ങളും പൂർണമായും നീക്കിയിട്ടില്ല.
ചെറിയ വാഹനങ്ങൾ പോകാൻ പാകത്തിൽ തടസ്സങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. തേൻപാറക്ക് കുറച്ചകലെയായി റോഡ് താഴ്ന്നത് ദിവസം ചെല്ലുന്തോറും കൂടുന്നത് റോഡിെൻറ സുരക്ഷ ചോദ്യചിഹ്നമാണ്. അതേസമയം, പാറ പൊട്ടിച്ച് ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പണികൾ നടക്കുമ്പോഴും തേൻപാറയിലെ ഉരുൾപൊട്ടിയ ഭാഗത്തെ റോഡിന് മുകൾ ഭാഗത്തെ വീഴാറായി നിൽക്കുന്ന പാറകൾ ഏത് സമയത്തും താഴേക്ക് പതിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.