മാനന്തവാടി: പ്രളയ ദുരന്തം നേരിട്ടു കാണാനെത്തിയ വയനാടിെൻറ പ്രിയ എം.പി രാഹുൽ ഗാന്ധിക ്ക് മുന്നിൽ തലപ്പുഴയിലെ ദുരിതബാധിതർ സങ്കടക്കെട്ടുകളഴിച്ചു. നിശ്ചയിച്ചതിലും 40 മി നിറ്റ് കഴിഞ്ഞാണ് തലപ്പുഴ സെൻറ് തോമസ് പള്ളി ഓഡിറ്റോറിയത്തിൽ അദ്ദേഹം എത്തിയത്. ഓരോരുത്തരുടെയും വിഷമങ്ങള്‍ അദ്ദേഹം വിശദമായി കേട്ടു. പിന്നീട് ഹിന്ദിയിൽ ചോദിച്ചറിഞ്ഞു. വാന്തി, സോമൻ, രാധാമണി എന്നിവർ സങ്കടങ്ങളുടെ ഭാണ്ഡങ്ങൾതന്നെ രാഹുലിനു മുന്നിൽ അഴിച്ചു. ഓരോരുത്തര്‍ക്കും കൈകൊടുത്തുകൊണ്ട് അവര്‍ക്കിടയിലേക്ക്.ഒരു വാക്കുപറയാന്‍ കാത്തുനിന്ന ആരെയും അദ്ദേഹം നിരാശരാക്കിയില്ല. ആരും വിഷമിക്കേണ്ട, എല്ലാവരും ഒപ്പമുണ്ട്, എല്ലാത്തിനും പരിഹാരം കാണാം എന്ന് ഓരോരുത്തര്‍ക്കും ഉറപ്പുനല്‍കി.
ഇവർക്കായി കരുതിെവച്ച കിറ്റുകൾ വിതരണം ചെയ്താണ് രാഹുൽ മടങ്ങിയത്. അരമണിക്കൂര്‍ ക്യാമ്പിനകത്ത് ചെലവഴിച്ച ശേഷം പുറത്തിറങ്ങി നേരെ കാത്തുനിന്നവര്ക്കരികിലേക്കാണ് പോയത്. എല്ലാവരെയും കൈവീശി അഭിവാദ്യം ചെയ്തശേഷമാണ് മടങ്ങിയത്.ബോയ്സ് ടൗണിലെയും പ്രിയദര്‍ശിനി കോളനിയിലേയും 16 കുടുംബങ്ങളാണ് ക്യാമ്പില്‍ കഴിയുന്നത്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലാണ് രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ ക്യാമ്പിലുള്ളവര്‍ക്ക് പരിഭാഷപ്പെടുത്തി നല്‍കിയത്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്, ഐ.സി. ബാലകൃഷ്ണന് എം.എല്‍.എ, പി.കെ. ജയലക്ഷ്മി, കെ.കെ. അബ്രഹാം, എന്‍.ഡി. അപ്പച്ചന്, കെ.സി. റോസക്കുട്ടി, കെ.എല്‍. പൗലോസ്, പി.പി. ആലി, കെ.കെ. അഹമ്മദ് ഹാജി തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.