മേപ്പാടി: പുത്തുമല ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ ഔദ്യോ ഗികമായി നിർത്തിവെച്ചു. തിങ്കളാഴ്ച നടത്തിയ അവസാനവട്ട തിരച്ചിലും വിഫലമായി. പച്ചക് കാട് സ്വദേശി ഹംസക്കുവേണ്ടി മകൻ ഷഫീറിെൻറ അഭ്യർഥനപ്രകാരമായിരുന്നു ഇവരുടെ വീട് നിന്നിരുന്ന സ്ഥലത്തും മസ്ജിദിനോടു ചേർന്ന സ്ഥലത്തും തിരച്ചിൽ നടത്തിയത്. ചില വീട്ടുപകരണങ്ങളുടെ അവശിഷ്ടങ്ങൾ ഒഴികെ ഒന്നും കണ്ടെത്താനായില്ല. രണ്ട് ഹിറ്റാച്ചികളുടെ സഹായത്തോടെയായിരുന്നു തിരച്ചിൽ. ഫയര്‍ഫോഴ്സ്, പൊലീസ്, വനംവകുപ്പ്, നാട്ടുകാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു തിരച്ചിൽ. വൈകീട്ടോടെ തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു. കാണാതായ 17 പേരില്‍ 12 പേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്.
ഇനിയും അഞ്ചുപേർ കാണാമറയത്താണ്. അവസാനം കണ്ടെത്തിയ രണ്ടു മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ഇതിൽ പുരുഷെൻറ രാസപരിശോധന ഫലം ചൊവ്വാഴ്ച രാവിലെ ലഭിക്കുമെന്നാണ് വിവരം. വൈകീട്ട് ഹംസയുടെ കുടുംബവുമായി ജില്ല ഭരണകൂടം കൂടിക്കാഴ്ച നടത്തിയിരുന്നു. ഹംസക്കുവേണ്ടി നടത്തിയ തിരച്ചിലിൽ കുടുംബാംഗങ്ങൾ സംതൃപ്തി അറിയിച്ചു. തിരച്ചിൽ നിർത്താനുള്ള തീരുമാനം അംഗീകരിക്കുകയും ചെയ്തു. കണക്കനുസരിച്ച് ഹംസയടക്കം അഞ്ചുപേരെ കൂടിയാണ് ഇനിയും കണ്ടെത്താനുള്ളത്. ഇതിൽ നാലുപേരുടെ ബന്ധുക്കളടക്കം തിരച്ചിൽ അവസാനിപ്പിക്കുന്നതിനോട് ദിവസങ്ങൾക്കുമുമ്പേ യോജിപ്പ് പ്രകടിപ്പിച്ചിരുന്നു. പുത്തുമലയിൽനിന്ന് 30 കി.മീ. താഴെ നിലമ്പൂരിനടുത്തുള്ള മുണ്ടേരി വരെ സംഘം തിരച്ചിൽ നടത്തിയിരുന്നു.
എൻ.ഡി.ആർ.എഫ് സംഘം കഴിഞ്ഞദിവസം തന്നെ തിരച്ചിൽ അവസാനിപ്പിച്ച് മടങ്ങി. എന്നാൽ, പ്രാദേശികതലത്തിൽ തിരച്ചിൽ തുടരും. പക്ഷേ, അപകടസാധ്യതയുള്ള മേഖലയിലേക്ക് കടക്കുന്നതിനുമുമ്പ് പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് കർശന നിർദേശമുണ്ട്. എവിടെയെങ്കിലും മൃതദേഹങ്ങളെക്കുറിച്ച് വിവരം ലഭിക്കുകയാണെങ്കിൽ പൊലീസും അഗ്നിശമന സേനയും ഉടൻ സ്ഥലത്തെത്തും. തിരച്ചിലുമായി ബന്ധപ്പെട്ട വിശദമായ റിപ്പോർട്ട് സർക്കാറിന് സമർപ്പിക്കുമെന്നും ജില്ല ഭരണകൂടം അറിയിച്ചു. കാണാതായവരുടെ ബന്ധുക്കൾക്ക് അടിയന്തര സഹായം ലഭ്യമാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.