കൽപറ്റ: പുത്തുമലയിൽ മണ്ണിനടിയില്‍പ്പെട്ട മുഴുവന്‍ പേരെയും കണ്ടെത്തുക എന്ന തീരുമാ നത്തോടെ സര്‍വസന്നാഹങ്ങളുമായി തിരച്ചില്‍ തുടരുന്നു. ദുരന്തത്തില്‍പ്പെട്ട ഏഴുപേര െയാണ് ഇനിയും കണ്ടെത്താനുള്ളത്.
എന്‍.ഡി.ആര്.എഫ്, പൊലീസ്, ഫയര്‍ഫോഴ്സ് എന്നീ വിഭാഗ ങ്ങളേയും വൈദഗ്ധ്യമുള്ള സന്നദ്ധ പ്രവര്‍ത്തകരേയും ഉള്‍പ്പെടുത്തിയാണ് തിരച്ചില്‍ സം ഘം രൂപവത്കരിച്ചിട്ടുള്ളത്. സബ് കലക്ടര്‍ എന്‍.എസ്.കെ. ഉമേഷാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. ഹിറ്റാച്ചി, മണ്ണുമാന്തിയന്ത്രം, ട്രാക്ടറുകള്‍ തുടങ്ങിയവ ഉപയോഗപ്പെടുത്തിയാണ് തിരച്ചില്‍. മഴ തിരച്ചിലിന് വിഘാതം സൃഷ്ടിക്കുന്നുവെങ്കിലും സംഘാംഗങ്ങള്‍ രാപ്പകല്‍ കഠിനാധ്വാനം ചെയ്യുകയാണ്.
കോഴിക്കോട് നിന്നെത്തിയ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി പ്രവര്‍ത്തകര്‍ മാപ്പ് തയാറാക്കി തിരച്ചിലില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. മണ്ണിനടിയില്‍പ്പെട്ടവര്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് സംശയിക്കുന്ന ഒട്ടുമിക്ക പ്രദേശവും ഇതിനകം മണ്ണ് നീക്കി പരിശോധിച്ചു.
സി.കെ. ശശീന്ദ്രന് എം.എല്‍.എ, മേപ്പാടി പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. സഹദ് തുടങ്ങിയവര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു. ലൈഫ് മിഷന് ജില്ല കോഒാഡിനേറ്റര്‍ സിബി വര്‍ഗീസ്, ഹരിത കേരളം മിഷന് കോഴിക്കോട് ജില്ല കോഒാഡിനേറ്റര്‍ പി. പ്രകാശ്, വൈത്തിരി തഹസില്‍ദാര്‍ ടി.പി. ഹാരിസ് എന്നിവരും തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നു. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, മുന്‍മന്ത്രി കെ.പി. രാജേന്ദ്രന് എന്നിവര്‍ പുത്തുമല സന്ദര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.