മാനന്തവാടി: നൂറ്റാണ്ടുകളുടെ പെരുമ പറയുന്ന മൺപാത്ര നിർമാണത്തിൽ മുഹമ്മദലിക്ക് അ മ്പതാണ്ട്. കർണാടകയിലെ കുട്ടക്കു സമീപം സിങ്കോണയിലാണ് പാരമ്പര്യ തൊഴിലായി മുഹമ്മദ ലി കച്ചവടം ചെയ്തു വരുന്നത്. ചെറിയ വീട്ടിൽ മുഹമ്മദലിയുടെ കുടുംബം സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പു തന്നെ ഈ മേഖലയിൽ സജീവമായിരുന്നു. കാരണവരായ കണ്ണൂർ സ്വദേശി സി.വി. മുഹമ്മദിെൻറ സഹായിയായിരുന്നു അന്ന് മുഹമ്മദലി. മൺപാത്രങ്ങളുടെ വിൽപനയുള്ള കടകൾ ഇപ്പോൾ അപൂർവമാണ്. എന്നാൽ, ആദ്യകാല തൊഴിൽ ഉപേക്ഷിക്കാൻ മുഹമ്മദലി തയാറല്ല.
ദോശ ചട്ടി മുതൽ പുട്ട് പാനി വരെ ഇദ്ദേഹത്തിെൻറ കലവറയിൽ ധാരാളമുണ്ട്. സിങ്കോണ വളവിലെ ഇദ്ദേഹത്തിെൻറ മൺപാത്ര കട വേറിട്ടൊരു കാഴ്ച കൂടിയാണ്. ഇതരജില്ലക്കാരാണ് ഏറെയും മൺപാത്രങ്ങൾ കൊണ്ടുപോകുന്നത്. വിദേശ സഞ്ചാരികളും ചട്ടികൾ കൊണ്ടു പോകുന്നുണ്ട്. ബംഗളൂരു, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവിടങ്ങളിലേക്കും ഭക്ഷണം പാകം ചെയ്യാനുള്ള മൺപാത്രങ്ങൾ കൊണ്ടുപോകാറുെണ്ടന്ന് മുഹമ്മദലി പറയുന്നു. ഗൾഫ് മലയാളികളും ചട്ടികളും കലം, പുട്ട് പാനി, ദോശ ചട്ടി എന്നിവ വാങ്ങാനായി ഇവിടെയെത്തുന്നുണ്ട്. 65കാരനായ മുഹമ്മദലി ഉണ്ടാക്കുന്ന ഭക്ഷണമെല്ലാം മൺചട്ടിയിലാണെന്നതാണ് ഏറെ ശ്രദ്ധേയം. മൺപാത്ര നിർമാണമേഖല പ്രതിസന്ധിയിലാണെങ്കിലും കടപൂട്ടാൻ ഈ വ്യാപാരി ഒരുക്കമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.