മാനന്തവാടി: ചന്ദ്രികയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കൃത്യം നടത്തിയ വീട്ട ിലെത്തിച്ച് പൊലീസ് തെളിവെടുത്തു. ആക്രമണത്തിനു ഉപയോഗിച്ച കത്തി അന്വേഷണം സംഘം കണ്ടെ ത്തി. വീടിനോട് ചേർന്ന വിറകുപുരയിൽനിന്നാണ് കത്തി കണ്ടെത്തിയത്. തോൽപ്പെട്ടി കൊറ്റൻക ോട് ചന്ദ്രികയാണ് (38) കഴിഞ്ഞദിവസം കുത്തേറ്റ് മരിച്ചത്. ഭർത്താവ് ഇരിട്ടി കിളിയന്തറ പറ ക്കണ്ടി പറമ്പിൽ പി.കെ. അശോകനാണ് (43) കൃത്യം നടത്തിയത്. ഇരുവരും പിണങ്ങിക്കഴിയുകയായിര ുന്നു.
അശോകൻ നിരന്തരം ബന്ധപ്പെടാൻ ശ്രമിച്ചിരുന്നെങ്കിലും ഫോൺ എടുത്തിരുന്നില് ല. നേരില്‍ക്കാണാന്‍ സമ്മതിക്കാതെ ചന്ദ്രിക ഒഴിഞ്ഞുമാറുക കൂടി ചെയ്തതോടെ ഉടലെടുത്ത വൈരാഗ്യം മൂലമാണ് കൊലപ്പെടുത്തിയതെന്നാണ് അശോകന് പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. ആക്രമണം നടത്തിയ ഞായറാഴ്ച വൈകീട്ട് ആറിന് ഇരിട്ടിയില്‍നിന്നു മാനന്തവാടി വന്നിറങ്ങിയ അശോകന് മൈസൂരു റോഡിലെ കടയില്‍നിന്നു കറിക്കത്തി വാങ്ങിയ ശേഷം കുട്ടം ബസ്സില്‍കയറി തോല്‍പ്പെട്ടിയിലെത്തുകയായിരുന്നു.
കൊല നടത്തിയത് കരുതിക്കൂട്ടി
രാത്രിയോടെ ചന്ദ്രികയുടെ വീട്ടിലെത്തി. പുറകിലെത്തിയ ഇദ്ദേഹം അടുക്കള ഭാഗത്ത് പാത്രം കഴുകുകയായിരുന്ന ചന്ദ്രികയുടെ നെഞ്ചില്‍ കുത്തി. രണ്ടാമത് കുത്തിയത് ലക്ഷ്യം തെറ്റി നെറ്റിയില്‍ തറച്ചുകയറി. 18 വര്‍ഷത്തെ ദാമ്പത്യത്തിനിടയില്‍ പലതവണ ഭര്‍ത്താവിെൻറ മർദനത്തിനിരയായ ചന്ദ്രിക ഗതികെട്ടാണ് വീട്ടില്‍നിന്നു മക്കളെയും കൊണ്ട് സ്വവസതിയിലേക്ക് വന്നത്. എന്നാല്‍, ചന്ദ്രിക തന്നെ അവഗണിക്കുന്നതില്‍ അശോകന് അതിയായ വൈരാഗ്യമുണ്ടായിരുന്നു. ഇദ്ദേഹത്തിെൻറ ഫോണ്‍ നമ്പര്‍ ചന്ദ്രിക ഫോണിലെ റിജക്ട് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതോടെ അശോകന് ചന്ദ്രികയുമായി സംസാരിക്കാന്‍പോലും മാര്‍ഗമില്ലാതെയായി.
തുടര്‍ന്ന് അശോകന് രണ്ടാമത് ഒരു സിംകാര്‍ഡ് വാങ്ങി ചന്ദ്രികയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ചന്ദ്രിക ഫോണ്‍ കാളുകള്‍ നിരസിക്കുകയായിരുന്നു. ഇതോടെ, ചന്ദ്രികയോട് വൈരാഗ്യമേറിയ അശോകന് കഴിഞ്ഞമാസം ചന്ദ്രികയുടെ വീട്ടിലെത്തി വധഭീഷണി മുഴക്കുകയും വെല്ലുവിളിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് തിരുനെല്ലി പൊലീസ് അശോകനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. ഇതിനുശേഷവും പലതവണ ചന്ദ്രികയെ ഫോണില്‍ ബന്ധപ്പെടാന്‍ അശോകന് ശ്രമിച്ചെങ്കിലും ചന്ദ്രിക പൂര്‍ണമായും അശോകനെ അവഗണിക്കുകയായിരുന്നു.
കൊലക്ക് ഉപയോഗിച്ചത് കറിക്കത്തി
പക മൂത്ത ഇയാൾ ചന്ദ്രികയെ വകവരുത്തണമെന്ന നിശ്ചയദാർഢ്യത്തോടെയാണ് അന്ന് രാത്രി തോൽപ്പെട്ടിയിലെത്തുന്നത്. മൈസൂരു റോഡിലെ കടയില്‍നിന്നു ആറിഞ്ചോളം നീളമുള്ള കറിക്കത്തി വാങ്ങി ഭാര്യവീട്ടിലെത്തി കുത്തുകയായിരുന്നു. ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടി അശോകനെ പിടികൂടി. ഇതിനിടെ ആശുപത്രി യാത്രാമധ്യേ ചന്ദ്രിക മരണത്തിന് കീഴടങ്ങി. ഇതോടെ, നിയന്ത്രണം വിട്ട നാട്ടുകാര്‍ അശോകനെ കൈയേറ്റം ചെയ്തു. പിന്നാലെ പൊലീസിന് കൈമാറി.
‘എന്തിനാ അച്ഛാ അമ്മയെ കൊന്നത്’
തെളിവെടുപ്പു കഴിഞ്ഞ് അശോകനെ പുറത്തേക്കിറക്കാന്‍ നേരത്ത് എന്തിനാ അച്ഛാ അമ്മയെ കൊന്നുകളഞ്ഞതെന്ന് പെണ്മക്കളുടെ കരച്ചില് കൂടിനിന്നവരുടെ കണ്ണുകളെ ഈറനണിയിച്ചു. അച്ഛന് ലഹരിക്കടിമപ്പെട്ടതോടെ ആകെ ആശ്രയം അമ്മയായിരുന്നു. അമ്മകൂടി ഇല്ലാതായതോടെ രണ്ടു പെണ്‍കുട്ടികളുടെ ജീവിതം സമൂഹത്തിന് മുന്നില്‍ ചോദ്യചിഹ്നമായിരിക്കുകയാണ്. തിരുനെല്ലി എസ്.ഐ രജീഷ് തെരുവത്തു പീടികയിലിെൻറ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അതേസമയം, പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാരെ കൈയേറ്റം ചെയ്ത നാട്ടുകാരെ ആരെയും പിടികൂടിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.