വെള്ളമുണ്ട: രണ്ടു പതിറ്റാണ്ട് പിന്നിട്ട ബാണാസുര ജലസേചന പദ്ധതി അനന്തമായി നീളുമ്പോ ൾ വരണ്ടുണങ്ങുകയാണ് ജില്ലയിലെ കൃഷിയിടങ്ങൾ. പ്രവൃത്തി തുടങ്ങി നാലു പതിറ്റാണ്ട് പിന് നിട്ടിട്ടും ഒരു തുള്ളിപോലും വെള്ളം ജലസേചനത്തിനായി ലഭിച്ചിട്ടില്ല. വെള്ളമുണ്ട, പടിഞ് ഞാറത്തറ, കോട്ടത്തറ, തരിയോട് പഞ്ചായത്തുകളിലെ 29,500 ഹെക്ടർ കൃഷിയിടങ്ങളിലേക്ക് വെള്ളം എത്തിക്കാൻ തുടങ്ങിയ പദ്ധതിക്കായി 35 കോടിയിലധികം രൂപ ചെലവഴിച്ചുകഴിഞ്ഞു.
40 കോടി എസ്റ്റിമേറ്റിൽ ആരംഭിച്ച പദ്ധതിക്ക് ആവശ്യമായ ഭൂമിയുടെ നാലിലൊന്നുപോലും ഇനിയും ഏറ്റെടുത്തിട്ടില്ല. നിലവിലെ സാഹചര്യത്തിൽ ഉടനെെയാന്നും വെള്ളം ലഭിക്കാനുള്ള സാധ്യതയുമില്ല.1975ലാണ് കരമാൻതോടിന് അണകെട്ടി വൈദ്യുതി ഉൽപാദിപ്പിക്കാൻ തീരുമാനിക്കുന്നത്. ഇതോടൊപ്പം നാലു പഞ്ചായത്തുകളിലെ കൃഷിയിടത്തിലേക്ക് വെള്ളം എത്തിക്കുന്ന പദ്ധതിക്കും തുടക്കമിട്ടു.
പനമരത്ത് 270 ഹെക്ടർ, കോട്ടത്തറയിൽ 210 ഹെക്ടർ, വെള്ളമുണ്ടയിൽ 900 ഹെക്ടർ, പടിഞ്ഞാറത്തറയിൽ 1470 ഹെക്ടർ എന്നിങ്ങനെയായിരുന്നു വെള്ളം എത്തിക്കാൻ ലക്ഷ്യമിട്ട കൃഷിയിടങ്ങൾ. ഇതിനുവേണ്ടി 108.353 ഹെക്ടർ ഭൂമിയും 40 കോടി രൂപയുമായിരുന്നു പ്രാഥമിക എസ്റ്റിമേറ്റ്.ജലസേചന വകുപ്പ് ഏറ്റെടുത്ത് നടത്തുന്ന പ്രോജക്ടിനായി 2730 മീറ്റർ മുഖ്യ കനാലും 14,420 മീറ്റർ ശാഖ കനാലും 64,000 മീറ്റർ നീളത്തിൽ 14 വിതരണ കനാലും വേണം. 22 വർഷംകൊണ്ട് മുഖ്യ കനാൽ നിർമാണം 86 ശതമാനം പൂർത്തിയായപ്പോൾ അഞ്ചു ശതമാനം മാത്രം ശാഖ കനാലും ഒരു ശതമാനം മാത്രം വിതരണ കനാലുകളുമാണ് പൂർത്തിയായത്.
ഇനിയും 200 കോടിയിലധികം രൂപയുണ്ടെങ്കിൽ മാത്രമേ പദ്ധതി പൂർത്തിയാവൂവെന്നാണ് കണക്ക്.വേനൽക്കാലത്ത് പദ്ധതിപ്രദേശത്തെ കൃഷിയിടങ്ങൾ വെള്ളം കിട്ടാതെ വരണ്ടുണങ്ങുമ്പോൾ ഡാമിെൻറ റിസർവോയറിൽ വെള്ളം ഉപകാരമില്ലാതെ കിടക്കുകയുമാണ്. നാട്ടുകാരുടെയും പഞ്ചായത്ത് ഭരണസമിതിയുടെയും പരാതി പരിഗണിച്ച് കലക്ടർ ഇടപെട്ട് നിശ്ചിത അളവിൽ വെള്ളം തുറന്നുവിടാൻ ഉത്തരവിട്ടിട്ടുണ്ടെങ്കിലും അതൊന്നും കർഷകന് ഉപകാരപ്പെടുന്നില്ല. കുറഞ്ഞ അളവിൽ പുഴയിലേക്ക് തുറന്നുവിടുന്ന വെള്ളം മുള്ളങ്കണ്ടി പ്രദേശത്തെ കുടിവെള്ള പദ്ധതിക്കു മാത്രമാണ് ഗുണംചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.