വൈത്തിരി: ആനക്കൂട്ടം ദിവസങ്ങളായി ലക്കിടിയിലും തളിപ്പുഴയിലും രാത്രികാലങ്ങളിൽ ഇ റങ്ങുന്നത് പ്രദേശത്തുകാരെ ഭീതിയിലാക്കി. കൃഷിസ്ഥലങ്ങളിലും വീട്ടുപറമ്പുകളിലുമെ ത്തുന്ന കാട്ടാനകൾ വ്യാപക നാശം വരുത്തി. ബുധനാഴ്ച രാത്രി തളിപ്പുഴയിലെത്തിയ ആനകൾ ചന്ദ്രൻ ഗുരുക്കൾ, വാസു അടിയോടി, ജിബു എന്നിവരുടെ കാർഷിക വിളകൾ നശിപ്പിച്ചു.
ചന്ദ്രൻ ഗുരുക്കളുടെ പതിനഞ്ചിലധികം കമുകുകൾ മറിച്ചിട്ടു. ആനകൾ വീട്ടു പറമ്പുകളിലൂടെ അലറി വിഹരിക്കുന്നതുമൂലം ജനങ്ങളുടെ സ്വൈര ജീവിതം ഇല്ലാതായിരിക്കുകയാണ്. വനം വകുപ്പ് ഉദ്യോഗസ്ഥരെ നിരവധി തവണ ബന്ധപ്പെട്ടെങ്കിലും ആരും തിരിഞ്ഞുനോക്കിയതുപോലുമില്ല. രണ്ടു മാസത്തിനകം ഫെൻസിങ് നിർമിക്കാനുള്ള ഏർപ്പാട് ചെയ്യുമെന്നാണ് ഡി.എഫ്.ഒ അറിയിച്ചിരുന്നത്. എന്നാൽ പാസായ ഫെൻസിങ്ങിനുപോലും ഇതുവരെ ഫണ്ട് അനുവദിച്ചിട്ടില്ല. തെരഞ്ഞെടുപ്പായതുകൊണ്ട് പ്രവൃത്തി തുടങ്ങാൻ ഇനിയും സമയമെടുക്കുമെന്നാണ് അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.