മാനന്തവാടി: റോഡ് കോൺക്രീറ്റിന് മുന്നോടിയായി റോഡ് മുറിച്ച് വലിയ കോൺക്രീറ്റ് പൈപ്പുക ൾ സ്ഥാപിക്കാനുള്ള പ്രവൃത്തി നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് നിർത്തിവെച്ചു. നഗര സഭ പരിധിയിലെ 28ാം ഡിവിഷനിൽപ്പെട്ട കല്ലുമൊട്ടംകുന്ന് റോഡിൽനിന്നും കണിയാരം താണാട്ടുകുടി ചൂരിയാറ്റിൽ ബൈപ്പാസുമായി ബന്ധിപ്പിക്കുന്ന റോഡ് കോൺക്രീറ്റ് ചെയ്യുന്നതിനായി പത്തു ലക്ഷത്തോളം രൂപ നഗരസഭ വകയിരുത്തി പ്രാരംഭ പ്രവൃത്തികൾ ആരംഭിച്ചിരുന്നു.
ഇതിെൻറ ഭാഗമായാണ് സ്ഥലമുടമകളുടെ അനുമതി ഇല്ലാതെ ഓവുചാൽ വഴി വരുന്ന വെള്ളം രണ്ട് അടിയോളം വ്യാസമുള്ള പൈപ്പുകൾ സ്ഥാപിച്ച് റോഡിന് താഴെ ഭാഗത്തുള്ള വയലിലേക്ക് ഒഴുക്കി വിടാനുള്ള പ്രവൃത്തികൾ ആരംഭിച്ചത്.
ഈ കോൺക്രീറ്റ് പൈപ്പുകൾ തങ്ങളുടെ വയലുകളിലേക്ക് സ്ഥാപിച്ചാൽ തങ്ങൾക്ക് കൃഷി ചെയ്യാൻ പറ്റാത്ത സാഹചര്യം ഉണ്ടാവുകയും മഴക്കാലത്ത് മുകൾ ഭാഗത്ത് നിന്നും വരുന്ന മഴവെള്ളത്തിെൻറ കുത്തൊഴുക്കിൽ വയലുകളിലെ കൃഷി നശിക്കുകയും വയലുകളുടെ അരികുകൾ ഇടിഞ്ഞ് തോടിലേക്ക് പോവുകയും ചെയ്യും. കൃഷി ജീവിതോപാധിയായ തങ്ങൾക്ക് ഈ അവസ്ഥ വലിയ കഷ്ടനഷ്ടങ്ങൾക്ക് കാരണമാകുമെന്ന് നാട്ടുകാർ പറഞ്ഞു. അനധികൃതമായി നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ സബ് കലക്ടർ അടക്കമുള്ളവർക്ക് പരാതി നൽകിയിട്ടുണ്ട്. പ്രതിഷേധത്തിന് പി.ജെ. ജോർജ്, എൻ.ജെ. ഷിബു, കെ.പി. മുഹമ്മദ് ഷാഫി, നബീസ വെണ്ണാറക്കൽ, ജാൻസി, ഷാജി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.