കല്‍പറ്റ: വര്‍ഗീയതക്കെതിരെ ലൈബ്രറി കൗണ്‍സില്‍ കല്‍പറ്റയില്‍ സംഘടിപ്പിച്ച തെരുവോര ചിത്രരചന ശ്രദ്ധേയമായി. ഗ്രന്ഥശാലാ സംഘം എഴുപതാം വാര്‍ഷികത്തിന്‍െറ ഭാഗമായി വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സിലിന്‍െറയും കല്‍പറ്റ-വൈത്തിരി ലൈബ്രറി നേതൃസമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ കല്‍പറ്റ വിജയപമ്പ് പരിസരത്ത് സംഘടിപ്പിച്ച ചിത്രരചന സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ് ജേതാവ് രാജീവന്‍ ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. ജാതിയുടെ വിഷവിത്തുകള്‍ പാകുന്ന വൃക്ഷവും ഫാഷിസ്റ്റുകള്‍ കൈയടക്കുന്ന ഇന്ത്യന്‍ ഭൂപടവും വിവിധ നിറങ്ങളിലുള്ള കൊടിക്കീഴില്‍ ഒന്നായി അണിനിരക്കുന്ന ജനക്കൂട്ടവും വര്‍ഗീയതയുടെ വിഷമഴ നനയാതെ ഒരു കുടക്കീഴില്‍ ഒന്നുചേര്‍ന്ന് നില്‍ക്കുന്ന ഹൈന്ദവനും മുസല്‍മാനും ക്രിസ്ത്യാനിയുമെല്ലാം ചിത്രങ്ങളായി മാറി. വയനാട്ടിലെ പ്രമുഖ ചിത്രകാരന്മാരായ സുദേവന്‍ കല്ലുപാടി, ഭവം കൃഷ്ണന്‍, പ്രദീപന്‍, സൈറി കലിസ്റ്റസ്, കെ.ജി.ഒ.എ നേതാവ് ഇ.കെ. ബിജുജന്‍, ജയരാജന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ കാന്‍വാസില്‍ ചിത്രങ്ങള്‍ പകര്‍ത്തി. കല്‍പറ്റയിലെ വിവിധ ലൈബ്രറികളില്‍നിന്നായി എത്തിയ വിദ്യാര്‍ഥികളും ചിത്രരചനയില്‍ പങ്കാളികളായി. വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ. ബാബുരാജ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ ജോ. സെക്രട്ടറി എ.കെ. രാജേഷ്, കല്‍പറ്റ-വൈത്തിരി ലൈബ്രറി നേതൃസമിതി കണ്‍വീനര്‍ രാജന്‍, ചെയര്‍മാന്‍ എസ്.സി. ജോണ്‍, അരവിന്ദ് പൊന്നട, കെ.എം. നവാസ്, സുമേഷ് ഫിലിപ് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. സന സമിതി ചെയര്‍മാന്‍ പി.പി. ഗോപാലകൃഷ്ണന്‍, പുരോഗമന കലാസാഹിത്യസംഘം ജില്ലാ പ്രസിഡന്‍റ് ടി. സുരേഷ് ചന്ദ്രന്‍, ജില്ലാ ലൈബ്രറി ഓഫിസര്‍ പി. മുസ്തഫ, രവി, ഫൈസല്‍ വൈത്തിരി, ഇ.എ. രാജപ്പന്‍ തുടങ്ങിയവര്‍ ചിത്രരചനക്ക് ഭാവുകങ്ങള്‍ നേര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.