തിരുവനന്തപുരം: ലാപ്ടോപ് ബാഗിനുള്ളിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന അര കിലോ കഞ് ചാവുമായി പത്തനംതിട്ട സ്വദേശികൾ പിടിയിൽ. അടൂർ പറക്കോട് പൊലീസ് ക്യാമ്പിനു സമീപം ച രുവിള പുത്തൻ വീട്ടിൽ ഗോഡ്ലി (20), ഏഴംകുളം അറുകാലിക്കൽ വെസ്റ്റ് പറക്കോട് വലിയ പള്ളിക്ക് സമീപം പനച്ചുവിള വീട്ടിൽ നവീൻ (20) എന്നിവരാണ് പിടിയിലായത്.
ശനിയാഴ്ച കന്യാകുമാരി-പുനലൂർ പാസഞ്ചർ ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെയാണ് തിരുവനന്തപുരം റെയിൽവേ പൊലീസ് ഇൻസ്പെക്ടർ എ.കെ. ആസാദിന് കിട്ടിയ രഹസ്യവിവരത്തെത്തുടർന്ന് പാറശ്ശാല എസ്.െഎമാരായ അബ്ദുൽ വഹാബ്, ശ്രീകുമാരൻ നായർ, എ.എസ്.ഐ ശിവകുമാർ, സി.പി.ഒ ബൈജു എന്നിവർ ചേർന്ന് പ്രതികളെ പിടികൂടിയത്. തിരുനെൽവേലി സെൻറ് മറിയം പോളിടെക്നിക്കിലെ വിദ്യാർഥികളാണിരുവരും. ഹോസ്റ്റലിലെ മറ്റ് കുട്ടികൾക്ക് എത്തിച്ചു കൊടുക്കാനാണ് കഞ്ചാവ് വാങ്ങിയതെന്ന് ഇവർ പൊലീസിനോട് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.