വിഴിഞ്ഞം: നിർമാണം പൂർത്തിയാക്കി വിഴിഞ്ഞം തുറമുഖം ഉടൻ കമീഷൻ ചെയ്യണമെന്ന് അദാനി പ ോർട്സിന് നിയമസഭസമിതിയുടെ കർശനനിർദേശം. കരാർ കാലാവധി കഴിഞ്ഞിട്ടും വിഴിഞ്ഞം അന ്താരാഷ്ട്ര തുറമുഖ നിർമാണം പൂർത്തിയാകാത്ത സാഹചര്യത്തിൽ സി. ദിവാകരൻ എം.എൽ.എയുടെ നേതൃത്വത്തിലുള്ള നിയമസഭ സമിതി പദ്ധതി പ്രദേശം സന്ദർശിച്ച ശേഷമാണ് നിർദേശം നൽകിയത്. തുറമുഖത്തിെൻറ നിർമാണം പൂർത്തിയാക്കാൻ സമയം നീട്ടിനൽകില്ലെന്നും സമിതി അധ്യക്ഷൻ പറഞ്ഞു. പാറയുടെ ദൗർലഭ്യം മറികടക്കാൻ തുറമുഖപദ്ധതിക്കുമാത്രമായി പാറ പൊട്ടിക്കാൻ അനുമതി നൽകണം. തുറമുഖം കമീഷൻ ചെയ്യുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഉടൻ ചേരണമെന്നും സമിതി നിർദേശിച്ചു. പുലിമുട്ടിെൻറ നിർമാണം വലിയതോതിൽ പൂർത്തിയാകാനുണ്ടെന്ന് സമിതി നിരീക്ഷിച്ചു.
പാറ ലഭിക്കാനില്ലെന്നതാണ് ഇതിനു കാരണമായി അദാനി ഗ്രൂപ് അറിയിച്ചെങ്കിലും മൂന്ന് വർഷത്തിന് ശേഷമാണ് പാറയുമായി ബന്ധപ്പെട്ട അനുമതിക്ക് കമ്പനി സർക്കാറിനെ സമീപിച്ചതെന്ന് ചൂണ്ടിക്കാട്ടിയ സമിതി ഈ വാദം അംഗീകരിച്ചില്ല. സംസ്ഥാനത്ത് പാറ ഇല്ലെങ്കിൽ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് എത്തിക്കണം. സർക്കാറിനെ വിഷയത്തിൽ കുറ്റപ്പെടുത്തരുതെന്നും സി. ദിവാകരൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഇടപെടലിലൂടെ തടസ്സങ്ങൾ നീക്കി നിർമാണം പൂർത്തിയാക്കണമെന്നും സമിതി നിർേദശിച്ചു. കരാർ പ്രകാരം നഷ്ടപരിഹാരം ഈടാക്കാനുള്ള നോട്ടീസ് അദാനി പോർട്സിന് നൽകിയിട്ടുണ്ടെന്ന് വിസിൽ എം.ഡി ജയകുമാർ നിയമസഭസമിതിയെ അറിയിച്ചു. എത്രയും പെട്ടെന്ന് പദ്ധതി കമീഷൻ ചെയ്യണമെന്നും അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാൻ കഴിയില്ലെന്നും സമിതി വ്യക്തമാക്കി. അഡ്വ. എം. ഉമ്മർ, സണ്ണി ജോസഫ്, കെ. രാജേന്ദ്രൻ, എം. വിൻസൻറ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. തുറമുഖ സെക്രട്ടറി സജ്ഞയ് കൗൾ, വിസിൽ എം.ഡി. ജയകുമാർ, അദാനി പോർട്സ് കോർപറേറ്റ് മേധാവി സുശീൽ നായർ, പ്രോജക്ട് മാനേജർ മനോരഞ്ജൻ, ഡെപ്യൂട്ടി ജനറൽമാനേജർ ജ്യോതി പ്രകാശ് മൊഹാപത്ര, റവന്യൂ ഉദ്യോഗസ്ഥർ എന്നിവർ സമിതിക്ക് മുന്നിൽ നിർമാണ പുരോഗതി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.