തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ മാലിന്യ ശേഖരണ നടപടികളും സ്മാർട്ടാകുന്നു. ആറുതരം മാലിന്യങ്ങളുടെ ശേഖരണമാണ് കോർപറേഷൻ ആസ്ഥാനത്തിരുന്ന് നിയന്ത്രിക്കാ വുന്ന രീതിയിലേക്ക് മാറുന്നത്. ബാർട്ടൺ ഹിൽ ഗവ. എൻജിനീയറിങ് കോളജിൽ ട്രാൻസ്ലേഷ നൽ എൻജിനീയറിങ്ങിൽ എം.ടെക് വിദ്യാർഥികളായ കെ.എം. അഭിജിത്തും എം.എൻ. ജെസിലും വികസിപ്പിച്ച സാേങ്കതികവിദ്യയാണ് കോർപറേഷൻ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്നത്. സന്നദ്ധ സംഘടനയായ തണലിെൻറ സഹകരണത്തോടെ ഒരുക്കിയ ആദ്യ സ്മാർട്ട് മാലിന്യ ശേഖരണ കേന്ദ്രം വെള്ളിയാഴ്ച രാവിലെ 10ന് ജവഹർ നഗറിലെ ഒാർഗാനിക് ബസാറിൽ മേയർ കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. വി.കെ. പ്രശാന്ത് എം.എൽ.എ പെങ്കടുക്കും. പ്ലാസ്റ്റിക്, പേപ്പർ, ലോഹവസ്തുക്കൾ, ഗ്ലാസ്, പാദരക്ഷകളും ബാഗുകളും തുണിത്തരങ്ങൾ എന്നീ ഇനങ്ങളിലുള്ള മാലിന്യങ്ങളുടെ വേർതിരിച്ചുള്ള ശേഖരണമാണ് പദ്ധതിയിലൂടെ നടപ്പാക്കുന്നത്.
ആറുതരം മാലിന്യങ്ങളും നിക്ഷേപിക്കാൻ വെവ്വേറെ ബിന്നുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇവയിലെല്ലാം അൾട്രാസോണിക് സെൻസറും ഭാരം അറിയാവുന്ന ലോഡ് സെൻസറും ഘടിപ്പിച്ചിട്ടുണ്ട്. വൈദ്യുതി ഇല്ലെങ്കിൽ 24 മണിക്കൂർ വരെ സെൻസർ പ്രവർത്തിപ്പിക്കാനാവും വിധം പവർ ബാങ്കും ഇതിൽ ഘടിപ്പിച്ചിട്ടുണ്ട്. രണ്ട് സെൻസറുകളെയും മൈക്രോ കൺട്രോളർ വഴി വെബ്സൈറ്റുമായും ബന്ധിപ്പിച്ചിട്ടുണ്ട്. ആദ്യഘട്ടം ഇരുവരുടെയും സ്റ്റാർട്ടപ്പായ കാർബൺ ക്രാഫ്റ്റിെൻറ വെബ്സൈറ്റുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. സൗകര്യമൊരുങ്ങുന്ന മുറക്ക് ഇത് കോർപറേഷെൻറ വെബ്സൈറ്റുമായി ബന്ധിപ്പിക്കും. ഒാരോ ബിന്നിലും എത്ര മാലിന്യം നിറഞ്ഞെന്നും അവക്ക് എത്ര തൂക്കം വരുന്നെന്നും സെൻസർ വഴി കോർപറേഷൻ ഒാഫിസിലിരുന്ന് നിരീക്ഷിക്കാം. നിറയുന്ന മുറക്ക് വാഹനം അയച്ച് മാലിന്യം ബിന്നിൽനിന്ന് നീക്കാൻ സംവിധാനം വഴിയൊരുക്കും.
ബിന്നിലുള്ള ക്യു.ആർ കോഡ് ഉപയോഗിച്ച് പ്രതികരണങ്ങളും നിർദേശങ്ങളും സമർപ്പിക്കാനുമാകും. ഇൻറർനെറ്റ് ഒാഫ് തിങ്സ് ടെക്നോളജി അടിസ്ഥാനമാക്കിയാണ് സ്മാർട്ട് ബിൻ പദ്ധതി ആവിഷ്കരിച്ചതെന്ന് വിദ്യാർഥികൾ പറയുന്നു. ആറുതരം മാലിന്യങ്ങൾ ജീനക്കാരെ നിയോഗിച്ച് ശേഖരിക്കുന്ന രീതി ശാസ്തമംഗലം ഉൾപ്പെടെ കേന്ദ്രങ്ങളിലുണ്ട്. കൂടുതൽ ജീവനക്കാരെ നിയോഗിക്കാതെ തന്നെ മാലിന്യ സംസ്കരണ നടപടികൾ കോർപറേഷന് നിയന്ത്രിക്കാൻ പുതിയ സംവിധാനം വഴിതുറക്കും. ബാർട്ടൺ ഹിൽ എൻജിനീയറിങ് കോളജിലെ എം.ടെക് കോഴ്സിെൻറ ഭാഗമായുള്ള ജനശലഭം ഇേൻറൺഷിപ് പദ്ധതിക്കായി തണലിൽ എത്തിയപ്പോഴായിരുന്നു സ്മാർട്ട് ബിൻ പദ്ധതി ഇരുവരും അവതരിപ്പിച്ചത്. കോർപറേഷൻ പൂർണസഹകരണം വാഗ്ദാനം ചെയ്തതോടെ ചെലവ് ‘തണൽ’ വഹിക്കുകയും ചെയ്തു. ഒരു ലക്ഷം രൂപയോളം ചെലവഴിച്ചുള്ള പദ്ധതിക്ക് രണ്ടു വർഷത്തെ മെയിൻറനൻസ് സൗജന്യമായിരിക്കും. അഞ്ച് വർഷത്തിനിടെ മറ്റ് ചെലവുകളൊന്നും ആവശ്യമായി വരില്ലെന്നും വിദ്യാർഥികൾ പറയുന്നു. സ്മാർട്ട് കേമ്പാസ്റ്റ് ബിൻ ഒരുക്കാനുള്ള ശ്രമത്തിലാണ് ഇരുവരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.