ശംഖുംമുഖം: വിദേശത്തുനിന്ന് കടത്താൻ ശ്രമിച്ച അരക്കിലയോളം വരുന്ന സ്വർണം തിരുവന ന്തപുരം വിമാനത്താവളത്തിൽ എയർ കസ്റ്റംസ് വിഭാഗം പിടികൂടി. എറണാകുളം സ്വദേശിനിയായ യുവതി പിടിയിൽ. കഴിഞ്ഞമാസം ദുൈബയിൽനിന്ന് കൊളംബോ വഴി ശ്രീലങ്കൻ വിമാനത്തിൽ തിരുവനന്തപുരെത്തത്തിയ യുവതിയുടെ ലഗേജിനുള്ളിൽ സ്വർണം ഉള്ളതായി സംശയം തോന്നിയതിനെ തുടർന്ന് ഇവരെ തടഞ്ഞ എയർകസ്റ്റംസ് അധികൃതർ വിശദമായി പരിശോധിെച്ചങ്കിലും സ്വർണം കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ ഇവരുടെ ലഗേജിനുള്ളിൽ സ്വർണം ഉണ്ടന്ന് ഉറപ്പുള്ളതിനെ തുടർന്ന് ലഗേജും പാസ്പോർട്ടും തടഞ്ഞുെവച്ച ശേഷം ഇവരെ പുറത്ത് പോകാൻ അനുവദിച്ചു. തുടർന്ന് ദിവസങ്ങളെടുത്ത് വിശദമായി പരിശോധിച്ചപ്പോഴാണ് ഡ്രമിനുള്ളിൽ അരക്കിലയോളം തൂക്കംവരുന്ന സ്വർണം നാല് ബിസ്കറ്റുകളാക്കി കാമ്പിനുള്ളിൽ ഒളിപ്പിച്ചിരുന്നത്.
തുടർന്ന് ലഗേജ് എടുക്കാൻ എത്തണമെന്ന് അറിയിച്ചതിനെ തുടർന്ന് കഴിഞ്ഞദിവസം വിമാനത്താവളത്തിനുള്ളിെലത്തി. ഇവർക്ക് മുമ്പിൽ െവച്ച് ലഗേജുകൾ പൊളിക്കുകയും ഡ്രമിനുള്ളിൽനിന്നു സ്വർണം കെണ്ടത്തുകയും ചെയ്തു. പിടികൂടിയ സ്വർണത്തിന് 18 ലക്ഷത്തോളം രൂപ വിലവരും. എയർ കസ്റ്റംസ് ഇൻറലിജൻസ് ഡെപ്യൂട്ടി കമീഷണർ ഡി. ഹരികൃഷണൻ,സൂപ്രണ്ടുമാരായ മനോജ്, രാമചന്ദ്രൻ, ഇൻസ്പെക്ടർമാരായ വിശാഖ്, മേഘ, അമൻ എന്നിവരടങ്ങുന്ന സംഘമാണ് യുവതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.