നെടുമങ്ങാട്: യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അഞ്ചുപേർ പിടിയിൽ. കരകുളം മുല്ലശ്ശേരി തോപ്പിൽ നെയ്യപ്പള്ളി തെക്കുംകര വീട്ടിൽ ഷൈജുവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കരകുളം വേങ്കോട് മുല്ലശ്ശേരി തോപ്പിൽ നെയ്യപ്പള്ളി കട്ടക്കാ വീട്ടിൽ ഹരിപ്രസാദ് എന്ന സതീശൻ (31), സഹോദരൻ ജയപ്രസാദ് (30) തോപ്പിൽ നെയ്യപ്പള്ളി കട്ടക്കാലി വീട്ടിൽ ബിജുമോൻ (32), മുല്ലശ്ശേരി അന്നൂർ കിഴക്കുംകര വീട്ടിൽ വിഷ്ണു (24), കരകുളം കിഴക്കേല മുല്ലശ്ശേരി മാങ്കാല തോപ്പിൽ വീട്ടിൽ റെജി ഫ്രാൻസിസ് എന്ന ബോംബെ റെജി (40) എന്നിവരെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.
29ന് വൈകുന്നേരം ഷൈജുവും ഭാര്യാ സഹോദരൻ ബിജുവും കൂട്ടുകാരുമായി സംഘർഷം നടന്നിരുന്നു. രാത്രി ഒമ്പതോടെ വീട്ടിലെത്തിയ ഷൈജുവിനെ എട്ടോളം പേരടങ്ങിയ സംഘം വെട്ടുകയായിരുന്നു. ഷൈജു മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. നെടുമങ്ങാട് പൊലീസ് ഇൻസ്പെക്ടർ വി. രാജേഷ് കുമാറിെൻറ നേതൃത്വത്തിൽ എസ്.ഐമാരായ സുനിഗോപി, ശ്രീകുമാർ, ഷാജികുമാർ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.