ആറ്റിങ്ങല്‍: ചിറയിന്‍കീഴ് താലൂക്കില്‍ മഴക്കെടുതി തുടരുന്നു. രണ്ട് ദിവസത്തിനുള്ളില്‍ തകര്‍ന്ന വീടുകളുടെ എണ്ണം പത്തായി. മണ്ണിടിച്ചിലിനെതുടര്‍ന്ന് ആറ്റിങ്ങല്‍ ടി.ബി ജങ്ഷനിലെ രണ്ട് വീടുകള്‍ അപകടാവസ്ഥയില്‍. ഒരുവീടിെൻറ വശത്തെ മണ്ണിടിഞ്ഞ് താഴെയുള്ള വീടിനോട് ചേര്‍ന്നുളള അടുക്കളയുടെ ഭാഗത്തേക്ക് മറിഞ്ഞു. മുകളിലുള്ള വീടിെൻറ മുറ്റം വരെ പൊട്ടിയടര്ന്നനിലയിലാണ്. വീട് സുരക്ഷിതമല്ലാതായതോടെ വീട്ടുകാരോട് സുരക്ഷിതസ്ഥാനത്തേക്ക് മാറാന്‍ അധികൃതര്‍ നിർദേശിച്ചു. താഴെയുള്ള വീടിനോട് ചേര്‍ന്ന് വളര്‍ത്തിയിരുന്ന കോഴികളെല്ലാം മണ്ണിനടിയിലാണ്. ടി.ബി ജങ്ഷന് അമ്പാടിയില്‍ റീജയുടെ വീടാണ് മണ്ണിടിച്ചിലിനെതുടര്‍ന്ന് അപകടാവസ്ഥയിലായത്. ഈ പുരയിടത്തില്നിന്നുള്ള മണ്ണിടിഞ്ഞുവീണ് ടി.ബി ജങ്ഷന് ആയിക്കോണത്തുവീട്ടില് ബീനയുടെ വീടിെൻറ അടുക്കളയും കോഴിക്കൂടും കുളിമുറിയുമാണ് നശിച്ചത്.
വ്യാഴാഴ്ച വെളുപ്പിന് 6.30ഓടെയാണ് മതിലുള്‍പ്പെടെ പൊളിഞ്ഞുവീണത്. ഈ സമയം ബീന അടുക്കളയില്‍ പാചകത്തിലായിരുന്നു. ശബ്ദം കേട്ട് ഇവര്‍ മക്കളെയും കൂട്ടി വീടിന് പുറത്തേക്കോടി. നിമിഷങ്ങള്‍ക്കുള്ളില്‍ അടുക്കളക്കുള്ളിലേക്ക് പാറയും മണ്ണും ഉള്‍പ്പെടെ നിറയുന്നതാണ് കണ്ടത്. അപകടഭീഷണിയെതുടര്‍ന്ന് ഇരുവീട്ടുകാരും ഭയത്തിലാണ്. അമ്പാടിയില്‍ റീജയും രണ്ടുമക്കളും റീജയുടെ അമ്മയുമാണുള്ളത്. വീട് അപകടഭീഷണിയിലായതോടെ ഇവരെയും കൂട്ടി എങ്ങോട്ടുപോകുമെന്നറിയാതെ വിഷമിക്കുകയാണ് ഈ കുടുംബം. അടിയന്തരമായി വീട്ടില്‍നിന്ന് മാറണമെന്ന് നഗരസഭാധികൃതരും റവന്യൂ അധികൃതരും നിർദേശിച്ചിരിക്കുകയാണ്. ഇനിയും മണ്ണിടിച്ചിലുണ്ടായാല്‍ തങ്ങളുടെ വീടും തകരുമെന്ന പേടിയിലാണ് ബീനയും കുടുംബവും. ആറ്റിങ്ങലില്‍ കനത്ത മഴയില്‍ കിണര്‍ ഇടിഞ്ഞുതാഴ്ന്നു.
ആറ്റിങ്ങല്‍ കടുവയില്‍ കൊക്കോട്ടുകോണം ഗോപിക ഭവനില്‍ അനില്‍കുമാറിെൻറ വീട്ടുമുറ്റത്തെ കിണറാണ് ഇടിഞ്ഞുതാഴ്ന്നത്. കഴിഞ്ഞദിവസം രാത്രി പെയ്ത ശക്തമായ മഴയിലാണ് സംഭവം. രാത്രി ആയതിനാലും പരിസരത്ത് ആരും തന്നെ ഇല്ലായിരുന്നതിനാലും വന്‍ അപകടം ഒഴിവായി. അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയില്‍ വഞ്ചിയൂര്‍ മേഖലയില്‍ വ്യാപക കൃഷിനാശം. കൊയ്യാന്‍ പാകമായി നിന്ന അഞ്ചേക്കര്‍ സ്ഥലത്തെ നെൽകൃഷി നശിച്ചു. കരവാരം പഞ്ചായത്തിലെ ഏറ്റവുമധികം നെല്‍കൃഷി ചെയ്യുന്ന മേഖലയാണിത്. കാറ്റിലും മഴയിലും അഴൂര്‍ പഞ്ചായത്തിലെ മുട്ടപ്പലം മാധവമന്ദിരത്തിലെ (നെടുവേലിവീട്) വിജിയുടെ വീടിന് സമീപമുള്ള കുളിമുറിയും അതിനോട് ചേര്‍ന്നുള്ള മതിലും ഇടിഞ്ഞ് പൊതുവഴിയില്‍ പതിച്ചു. എസ്.ബി ഭവനില്‍ സുദക്ഷിണയുടെ വീട്ടിലെ മതിലും തൂണ്കെട്ടിയും ഇതോടൊപ്പം തകര്‍ന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.