െവള്ളറട: ദിവസങ്ങളായി തിമിര്‍ത്ത് പെയ്യുന്ന മഴയില്‍ കൊൈമ്പകാണി മേഖലയിൽ ആദിവാസ ികള്‍ കടുത്ത പട്ടിണിയില്‍. മഴ ശമനമില്ലാതെ തുടരുന്നതിനാൽ ഇവർക്ക് വീട്ടിന് പുറത്തിറങ്ങാന്‍ കഴിയുന്നില്ല. ഒപ്പം പകര്‍ച്ചവ്യാധി ഭീതിയും. പറമ്പില്‍ കൃഷിചെയ്തിരുന്ന കാച്ചില്, ചേമ്പ്, നൂറാന്‍ തുടങ്ങിയ കൃഷി വിഭവങ്ങള്‍ കാട്ടുപന്നിയും വാനരപ്പടയും നശിപ്പിക്കുന്നതോടെ ആദിവാസികള്‍ക്ക് ഭക്ഷണത്തിന് വകയില്ലാത്ത അവസ്ഥയാണ്.
ആദിവാസി മേഖലയിലെ റബര്‍ ടാപ്പിങ് നിലച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞു.മഴ ശക്തമായി തുടരുന്നത് ഗ്രാമപഞ്ചായത്ത് അതികൃതരോ സര്‍ക്കാറോ അറിഞ്ഞ ഭാവമില്ല. മഴക്ക് ശമനംവരുവോളം ആദിവാസികള്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കണമെന്ന് സി.പി.ഐ ജില്ല കമ്മിറ്റിയംഗം കള്ളിക്കാട് ചന്ദ്രനും മണ്ഡലം സെക്രട്ടറി കള്ളിക്കാട് ഗോപകുമാറും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.