വലിയതുറ: ദമ്പതികളെ ആക്രമിച്ചുകൊലപ്പെടുത്താന്‍ ശ്രമിച്ച മൂന്നംഗസംഘം പിടിയില്‍ . കണ്ണാന്തുറ സ്വദേശി ഗില്‍ബര്‍ട്ട് ലോറന്‍സിനെയും ഭാര്യ സ്വീറ്റി ഗില്‍ബര്‍ട്ടിനെയും കൊല പ്പെടുത്താന് ശ്രമിച്ച പ്രതികളെയാണ് വിലയിതുറ പൊലീസ് അറസ്റ്റ് ചെയ്തത്. നെയ്യാറ് റിന്കര അരുവിപ്പുറം ഷിംനാനിവാസില് ആദര്‍ശ് (23), ആറ്റുകാല്‍ പുത്തന്‍കോട്ട വലിയവിളാകം മേലതില്‍ നവീന്സുരേഷ് (25), വലിയതുറ കൊച്ചുതോപ്പ് സ്വദേശിനി മേരിപ്രിയ (42) എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച രാത്രി കണ്ണാന്തുറപള്ളിയില്നിന്ന് പ്രാർഥന കഴിഞ്ഞ് ഗില്‍ബര്‍ട്ട് ഭാര്യയോടൊപ്പം ശംഖുംമുഖം ഭാഗത്തേക്ക് റോഡിലൂടെ നടന്നുവരുന്നതിനിടെയായിരുന്നു സംഭവം.
എതിർദിശയില്‍നിന്ന് മൂന്നംഗസംഘം സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ ഗില്ബര്ട്ടിെൻറ ദേഹത്ത് തട്ടി. ഇതിനെച്ചൊല്ലി തര്‍ക്കം നടക്കുന്നതിനിടെ നവീന്‍ കൈവശമുണ്ടായിരുന്ന കത്തിയൂരി ഗില്‍ബര്‍ട്ടിനെ കുത്തുകയായിരുന്നു. തടയാന്‍ ശ്രമിച്ച സ്വീറ്റി ഗില്‍ബര്‍ട്ടിനെ മറ്റുപ്രതികൾ ചവിട്ടിവിഴ്ത്തി. തുടർന്ന് പ്രതികൾ സ്കൂട്ടറില്‍ രക്ഷപ്പെട്ടു. ഭാര്യയുടെ നിവലളികേട്ട് എത്തിയ നാട്ടുകാരാണ് ദമ്പതികളെ മെഡില്‍ കോളജ് ആശ്രുപത്രിയില്‍ എത്തിച്ചത്.
ഇതിനിടെ പ്രതികളുടെ സ്കൂട്ടറിെൻറ നമ്പര്‍ ഗില്‍ബര്‍ട്ട് ശ്രദ്ധിച്ചിരുന്നു. പൊലീസ് നടത്തിയ പരിശോധയില്‍ സ്കൂട്ടര്‍ എറണാകുളം രജിസ്ട്രേഷനില്‍ ഉള്ളതാണന്ന് മനസ്സിലായി.
പരിശോധനക്കിടെ ഇതേ സ്കൂട്ടറുമായി എത്തിയ ആദര്‍ശ് പൊലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. സംഭവം നടന്ന പ്രദേശത്തെ സി.സി.ടി.വി കാമറയും പരിശോധിച്ചിരുന്നു. തുടർന്ന് മറ്റു പ്രതികളെയും പിടികൂടി. സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ നിരവധി കുറ്റകൃതങ്ങള്‍ ചെയ്ത് കറങ്ങി നടക്കുന്നവരാണ് നവീന്‍ സുരേഷും ആദര്‍ശും. ഇവര്‍ക്ക് പിന്തുണയുമായി മേരിപ്രിയയും ഉെണ്ടന്ന് പൊലീസ് പറഞ്ഞു. ശംഖുംമുഖം അസി.കമീഷണര്‍ ഇളങ്കോയുടെ നേതൃത്വത്തില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഷെറി, എസ്.ഐമാരായ ശ്യാംരാജ് കെ. നായര്‍, അശോകന്നായര്, എ.എസ്.ഐ മനോഹരന് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.