എസ്.െഎയെ കുത്തിയ കേസ്: പ്രധാന പ്രതികളില്‍ ഒരാള്‍ അറസ്റ്റിൽ

തിരുവനന്തപുരം: ഫോര്‍ട്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കരിമഠം കോളനിയില്‍ പോക്സോ കേസ് പ്രതിയെ അറസ്റ്റ് ചെയ ്യാനെത്തിയ സബ് ഇന്‍സ്പെക്ടറെ കുത്തിപ്പരിക്കേൽപിച്ച കേസിലെ പ്രധാന പ്രതികളില്‍ ഒരാള്‍ അറസ്റ്റിൽ. കരിമഠം കോളനി ടി.സി. 39/1832 ല്‍ ഷാനവാസ് തങ്ങള്‍ കുഞ്ഞ് (23) ആണ് പിടിയിലായത്. സംഭവത്തിനു ശേഷം ഇയാള്‍ തമിഴ്‍നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ ഒളിവിലായിരുന്നു. തിരുവനന്തപുരത്ത് എത്തിയതായി വിവരം ലഭിച്ചതിൻെറ അടിസ്ഥാനത്തില്‍ പരിശോധന നടത്തിവരവേ മെഡിക്കല്‍ കോളജിന് സമീപത്തുള്ള ലോഡ്ജില്‍നിന്നാണ് ഫോര്‍ട്ട് പൊലീസും ഷാഡോ പൊലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ഷാനവാസ് ഗുണ്ടാനിയമപ്രകാരം 2015 -2018 കാലയളവില്‍ മൂന്നുതവണയായി 27 മാസം തടവില്‍ കഴിഞ്ഞിട്ടുണ്ട്. ഇയാൾക്കെതിരെ കെ.എസ്.ആർ.ടി.സി ഡ്രൈവറെ ആക്രമിച്ച് പണം കവര്‍ന്നതിനും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കുമടക്കം നിരവധി കേസുകൾ നിലവിലുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.