കരുനാഗപ്പള്ളിയുടെ മരുമകളായി ചൈനീസ് യുവതി

(ചിത്രം) കരുനാഗപ്പള്ളി: കരുനാഗപ്പള്ളി സ്വദേശിക്ക് ചൈനയിൽനിന്ന് വധു. കുലശേഖരപുരം പുന്നക്കുളം പുത്തൻതെരുവ് കുറ വൻതറ വീട്ടിൽ ഡോ. മൻസൂർ ബിൻ അബ്ദുൽ മജീദാണ് ചൈനീസ് യുവതിക്ക് വരണമാല്യം ചാർത്തിയത്. ചൈനയിലെ ചാങ്ചുൻ സിറ്റിയിൽ താമസക്കാരനായ ലിൻഹെഫെങ്ങ് ജാങ്ങിെൻറ മകൾ ഡോ. ജാങ് ജ്യാശ്വൻ ആണ് വധു. ഞയറാഴ്ച രാവിലെ 11.30ന് വരെൻറ പുന്നക്കുളത്തെ വീട്ടിലായിരുന്നു വിവാഹം. വധൂ വരന്മാർ ചൈനയിൽ ഒരേ കോളജിലാണ് വൈദ്യശാസ്ത്രം പഠിച്ചത്. പഠനകാലത്താണ് ഇരുവരും പരിചയെപ്പടുന്നത്. നിലവിൽ ഒരേ യൂനിവേഴ്സിറ്റിയിൽ പ്രഫസർമരായി സേവനമനുഷ്ഠിക്കുകയാണ് ഇരുവരും. വധുവിെൻറ മാതാപിതാക്കളും ബന്ധുക്കളും വധുവും നേരത്തേതന്നെ വരെൻറ വീട്ടിൽ എത്തിയിരുന്നു. ചൈനീസ് മരുമകളെ നാട്ടുകാരും മൻസൂറിെൻറ കുടുംബാംഗങ്ങളും ചേർന്ന് ആഘോഷത്തോടെയാണ് സ്വീകരിച്ചത്. നിക്കാഹിന് പുത്തൻതെരുവ് ശരീഅത്തുൽ ഇസ്ലാം മുസ്ലിം ജമാഅത്ത് ഇമാം സാദിഖ് മൗലവി കാർമികത്വം വഹിച്ചു. ജമാഅത്ത് പ്രസിഡൻറ് കെ.പി. മുഹമ്മദ്, ജനറൽ സെക്രട്ടറി ഷാജഹാൻ പനമൂട്ടിൽ തുടങ്ങിയവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.