തലമുറകള്‍ക്ക് തണലേകിയ ആ മരവും ഓർമയാകുന്നു

കൊട്ടാരക്കര: നഗരത്തിൽ അവശേഷിക്കുന്ന ഏക തണൽമരവും ഓർമകളിലേക്ക്. കൊമ്പുകൾ മുറിച്ചുമാറ്റിയ മരത്തിെൻറ കടക്കൽ ദിവസങ്ങൾക്കകം കത്തിവീഴും. പുലമൺ കവലയിൽ കെ.എസ്.ആർ.ടി.സി വ്യാപാരസമുച്ചയത്തിെൻറ മുൻവശത്തുള്ള വാകമരത്തിനാണ് മരണമണി മുഴങ്ങുന്നത്. ദേശീയപാതയോരത്ത് നിൽക്കുന്ന മരം തലമുറകൾക്ക് തണലേകിയതാണ്. സമീപത്തുള്ള ടാക്സി സ്റ്റാൻഡിലെ ഡ്രൈവർമാരും ഓട്ടോ തൊഴിലാളികളും കൊടുംചൂടിനെ മറികടക്കുന്നത് മരത്തിന് കീഴിൽ വിശ്രമിച്ചിട്ടാണ്. വയോധികരായ വഴിയാത്രക്കാരും മരച്ചുവട്ടിനെ ആശ്രയിച്ചിരുന്നു. ഈ തണലിനെയാണ് കാരണമൊന്നും പറയാതെ അധികൃതർ മുറിച്ചുമാറ്റാൻ ശ്രമിക്കുന്നത്. മോട്ടോർ വാഹനങ്ങൾ അധികം ഇല്ലാതിരുന്ന കാലത്ത്, കാൽനടയായി ദൂരങ്ങൾ താണ്ടിയിരുന്നവർക്കുവേണ്ടി കൊല്ലം-പുനലൂർ പാതയിൽ വഴിയാത്രക്കാർക്കായി തണൽമരങ്ങൾ െവച്ചുപിടിപ്പിച്ചിരുന്നു. വികസനത്തിെൻറ പേരിൽ ഇവയെല്ലാം ഘട്ടംഘട്ടമായി മുറിച്ചുമാറ്റി. പുനലൂരിലും ചെങ്കോട്ടപാതയിലും കുറച്ചൊക്കെ അവശേഷിക്കുന്നുണ്ട്. ഈ ഗണത്തിൽ കൊട്ടാരക്കര ടൗണിൽ നിലനിന്നിരുന്ന ഏക തണൽമരമാണ് അധികൃതരുടെ കനിവുതേടുന്നത്. മരംമുറിക്കുന്നതിെനതിരെ ഒറ്റപ്പെട്ട ശബ്ദങ്ങളുയരുന്നുണ്ടെങ്കിലും ശക്തി പ്രാപിച്ചിട്ടില്ല. മരത്തിെൻറ കൊമ്പുകൾ മുറിച്ചിട്ടെങ്കിലും അത് റോഡിൽനിന്ന് നീക്കംചെയ്യാൻ ചുമതലപ്പെട്ടവർ തയാറായിട്ടില്ല. ഇത് ഗതാഗത തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.