തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഇ.കെ. നായനാരുടെയും മുൻ പ്രതിപക്ഷ നേതാവ് വി.എസ‌്. അച്യുതാനന്ദെൻറയും പ്രൈവറ്റ് സെക്രട്ടറിയും സെക്രേട്ടറിയറ്റിലെ ഡെപ്യൂട്ടി സെക്രട്ടറിയുമായിരുന്ന ഇ.എൻ. മുരളീധരൻ നായർ (83) നിര്യാതനായി. പക്ഷാഘാതത്തെതുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ‌് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൃതദേഹം കവടിയാർ ഗോൾഫ‌് ലിങ്ക‌്സിൽ കവടിയാർ ഗാർഡൻസ് ബി -32ൽ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന‌് തൈക്കാട് ശാന്തികവാടത്തിൽ. ഭാര്യ: ഭവാനിയമ്മ. മക്കൾ: അപർണ, ആര്യ (പൊതുമരാമത്ത് മന്ത്രിയുടെ ഓഫിസ്). മരുമക്കൾ: ബാലു (ബിസിനസ്), പ്രതാപ് നായർ (ന്യൂസ് ഹെഡ്, ചാനൽ-ഡി, ദുബൈ). യുഗരശ്മി, ദി വേൾഡ‌് പ്ലസ‌് എന്നീ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരും നിരവധി പുസ്തകങ്ങളുടെ രചയിതാവുമാണ്. ശ്രീനാരായണ ഗുരുവിനെക്കുറിച്ചുള്ള ഡോക്യുമെൻററിക്ക് സംസ്ഥാന അവാർഡ് ലഭിച്ചു. ഇ.കെ. നായനാരെക്കുറിച്ചും ഡോക്യുമെൻററി ചെയ്തു. ഡൽഹി, തിരുവനന്തപുരം ദൂരദർശനുവേണ്ടി നിരവധി ഡോക്യുമെൻററികൾ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.