കരുനാഗപ്പള്ളി: പേപ്പട്ടിയുടെ കടിയേറ്റ 12പേരെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. കടിയേറ്റവരിൽ രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കരുനാഗപ്പള്ളി നഗരപ്രദേശത്തും കന്നേറ്റി, കുറ്റിവട്ടം തുടങ്ങിയ പ്രദേശങ്ങളിലുമാണ് ആക്രമിച്ചത്. തിങ്കളാഴ്ച രാത്രി ഏേഴാടെയായിരുന്നു ആക്രമണം. പന്മന ബാബു, കൊല്ലക ശശി, ശൂരനാട് ബാബു, ഗ്രേഷ്യസ്, തെക്കുംഭാഗം സുനിൽ, ചെറിയഴീക്കൽ ഷാജി, കോഴിക്കോട് ശ്യാംലാൽ, സജി, കല്ലേലിഭാഗം അശോകൻ, മരുതൂർകുളങ്ങര രാജീവ്, കന്നേറ്റി പ്രഹ്ലാദൻ, ആസിയാബീവി എന്നിവർക്കാണ് നായയുടെ കടിയേറ്റത്. പരിക്ക് ഗുരുതരമായ സുനിൽ, ഷാജി എന്നിവരെ കൊല്ലം ജില്ലാ ആശുപത്രിയിലും മറ്റുള്ളവരെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു. ഇരുട്ടിൽ നായുടെ പരാക്രമം പ്രദേശമാകെ ഭീതി പരത്തിയിട്ടുണ്ട്. കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിൽ ഉണ്ടായ നായയുടെ ആക്രമണത്തിൽ ഒരു കണ്ടക്ടർക്കും പരിക്കേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.