യുവാവിനെ കോയമ്പത്തൂരിൽ കണ്ടെത്തി

തിരുവനന്തപുരം: ഇൗഞ്ചക്കലിൽനിന്ന് ഒന്നര വർഷം മുമ്പ് കാഞ്ഞിരംകുളം സ്വദേശിനിയും ഒരു കുഞ്ഞിെൻറ മാതാവുമായ വീട്ടമ്മയുമായി ഒളിച്ചോടിയ യുവാവിനെ വഞ്ചിയൂർ പൊലീസ് തിരുപ്പൂരിൽനിന്ന് കണ്ടെത്തി. യുവതിയെ കാണാതായതിൽ കാഞ്ഞിരംകുളം പൊലീസും യുവാവിനെ കാണാതായതിൽ വഞ്ചിയൂർ പൊലീസും കേസെടുത്ത് അന്വേഷണം നടത്തിവരുകയായിരുന്നു. യുവാവിനെ അന്വേഷിച്ച് യുവതി ജോലി നോക്കിയിരുന്ന ഗുജറാത്തിലെയും ഗോവയിലെയും മഹാരാഷ്ട്രയിലെ വിവിധ സ്ഥലങ്ങളിലെയും മത്സ്യസംസ്കരണ ശാലകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നു. തുടർന്ന് തമിഴ്നാട് കോയമ്പത്തൂരിൽ ക്രെയിൻ കമ്പനികളിൽ യുവാവ് ജോലി നോക്കിയിരുന്നുവെന്നുള്ള വിവരം ലഭിച്ചതിെൻറ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. തിരുവനന്തപുരം സിറ്റി പൊലീസ കമീഷണറുടെ നിർദേശാനുസരണം വഞ്ചിയൂർ സി.െഎ സുരേഷ് വി. നായർ, സി.പി.ഒമാരായ മുരുകൻ, അലക്സ്, സജാദ് എന്നിവർ ഉൾപ്പെട്ട പൊലീസ് സംഘമാണ് യുവാവിനെ കണ്ടെത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.