നിര്‍ഭയ പരിശീലനം തുണയായി, പെണ്‍കുട്ടിയെ ഉപദ്രവിച്ച പൂജാരി കുടുങ്ങി

അഞ്ചാലുംമൂട്: 'നിര്‍ഭയ' പരിശീലനത്തിലൂടെ സ്വയംപ്രതിരോധത്തിെൻറ അടവ് പഠിച്ച പെണ്‍കുട്ടിയെ ഉപദ്രവിച്ച ക്ഷേത്ര പൂജാരി കുടുങ്ങി. ഒളിവില്‍പോയ പൂജാരി പ്രാക്കുളം സ്വദേശി സനീഷിനെ (28) സൈബര്‍ സെല്ലിെൻറ സഹായത്തോടെ പൊലീസ് പിടികൂടി. സംഭവത്തെപറ്റി അഞ്ചാലുംമൂട് പൊലീസ് പറയുന്നത്: ഈ മാസം ഒന്നിന് കടവൂര്‍ മതിലില്‍ ഭാഗത്തായിരുന്നു സംഭവം. ട്യൂഷന്‍ കഴിഞ്ഞ് മടങ്ങിയ പെണ്‍കുട്ടിയെ ബൈക്കിലെത്തിയ പൂജാരി കടന്നുപിടിച്ചു. പെണ്‍കുട്ടി ഇയാളെ ബൈക്കില്‍നിന്ന് പിടിച്ച് താഴെയിട്ടശേഷം റോഡില്‍ വലിച്ചിഴച്ചു. ആളുകള്‍ ഓടിക്കൂടിയതോടെ ഇയാൾ ബൈക്കില്‍ കയറി. നമ്പര്‍ പ്ലേറ്റ് കൈലേസ് കൊണ്ട് മറച്ചിരുന്നത് ശ്രദ്ധയിൽപെട്ട പെണ്‍കുട്ടി കൈലേസ് വലിച്ചുമാറ്റി നമ്പര്‍ എഴുതിയെടുത്തു. ഇതിനിടെ പൂജാരി കടന്നുകളഞ്ഞു. പൊലീസ് നടത്തിയ 'നിര്‍ഭയ' വനിതാ സ്വയം പ്രതിരോധ ക്ലാസില്‍ പങ്കെടുത്തതിെൻറ മനോവീര്യമാണ് പ്രതികരിക്കാന്‍ ധൈര്യം നൽകിയതെന്ന് പെണ്‍കുട്ടി പറഞ്ഞു. പ്രതി പ്രാക്കുളം ഭാഗത്ത് എത്തിയതറിഞ്ഞ് പൊലീസ് പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.