വെമ്പായം: പിരപ്പൻകോട് ബി.ആർ അബേദ്കർ അന്താരാഷ്്ട്ര നീന്തൽ സമുച്ചയത്തിൽ നടന്നു വന്ന 35ാ-മത് സംസ്ഥാനതല സബ്ജൂനിയര്‍, 45ാ-മത് ജൂനിയര്‍ നീന്തല്‍ മത്സരങ്ങൾ സമാപിച്ചു. ജൂനിയർ വിഭാഗത്തിലും സബ് ജൂനിയർ വിഭാഗത്തിലും തിരുവനന്തപുരം ജില്ല ചാമ്പ്യൻമാരായി. രണ്ടു വിഭാഗത്തിലും എറണാകുളം രണ്ടാം സ്ഥാനത്തെത്തിയപ്പോൾ ജൂനിയർ വിഭാഗത്തിൽ കോട്ടയവും സബ് ജൂനിയർ വിഭാഗത്തിൽ പാലക്കാടും മൂന്നാം സ്ഥാനത്തെത്തി. മത്സരത്തിെൻറ മൂന്നാം ദിനമായ ഞായറാഴ്ച എട്ട് പുതിയ റെക്കോഡുകൾ പിറന്നു. ആൺകുട്ടികളുടെ ഗ്രൂപ് ഒന്നിൽ 100 മീറ്റർ ബാക്ക് സ്ട്രോക്കിലും 200 മീറ്റർ ബ്രസ്റ്റ് സ്ട്രോക്കിലും എറണാകുളത്തിെൻറ ജഗൻനാഥൻ ഇരട്ട റെക്കോഡിനുടമയായി. ഗ്രൂപ് രണ്ടിൽ 100 മീറ്റർ ബാക്ക് സ്ട്രോക്കിൽ എറണാകുളത്തിെൻറ ആരോൺ ജെ. തോമസ് റെക്കോഡ് കൈവരിച്ചു. ഇതേഗ്രൂപ്പിൽ 4X100 മീറ്റർ ഫ്രീസ്റ്റൈൽ റിലേയിൽ എറണാകുളം ടീം റെക്കോഡ് നേട്ടം കൈവരിച്ചു. വനിതകളുടെ ഗ്രൂപ് രണ്ടിൽ 400 മീറ്റർ ഫ്രീസ്റ്റൈലിൽ എറണാകുളത്തിെൻറ സന എസ്. കൃത ഇതേ ഗ്രൂപ്പിൽ 100 മീറ്റർ ബാക്ക് സ്ട്രോക്കിൽ എറണാകുളത്തിെൻറ സന മാത്യു, 50 മീറ്റർ ഫ്രീസ്റ്റൈലിൽ എറണാകുളത്തിെൻറതന്നെ ലിയാനാ ഫാത്തിമ എന്നിവർ റെക്കോഡ് നേട്ടത്തിനുടമകളായി. വനിതകളുടെ ഗ്രൂപ് മൂന്നിൽ 100 മീറ്റർ ബാക്ക് സ്ട്രോക്കിൽ എറണാകുളത്തിെൻറ അദ്വിക അസ്ഗർ റെക്കോർഡിട്ടു. ആൺകുട്ടികളുടെ വിഭാഗത്തിലെ വ്യക്തിഗത ചാമ്പ്യൻമാർ: ഗ്രൂപ് ഒന്നിൽ എറണാകുളത്തിെൻറ പി.ജെ. ജഗൻനാഥൻ, ഗ്രൂപ് രണ്ടിൽ എറണാകുളത്തിെൻറ ആരോൺ ജെ. തോമസ്, ഗ്രൂപ് മൂന്നിൽ തിരുവനന്തപുരത്തിെൻറ ആദിത്യൻ എസ്. നായർ, ഗ്രൂപ് നാലിൽ തിരുവനന്തപുരത്തിെൻറ ബി. ശ്രീഹരി, ഗ്രൂപ് അഞ്ചിൽ തിരുവനന്തപുരത്തിെൻറ പി.എസ്. ശബരീനാഥ്. വനിതാ വ്യക്തിഗത ചാമ്പ്യൻമാർ: ഗ്രൂപ് ഒന്നിൽ എറണാകുളത്തിെൻറ സെഡ്റിനാ എലിസബത്ത് ലിബറാ, ഗ്രൂപ് രണ്ടിൽ എറണാകുളത്തിെൻറ ലിയാന ഫാത്തിമ, ഗ്രൂപ് മൂന്നിൽ എറണാകുളത്തിെൻറ ശ്രേയ മേരി കമൽ, ഗ്രൂപ് നാലിൽ തിരുവനന്തപുരത്തിെൻറ ദക്ഷിണ ബിജോ, ഗ്രൂപ് അഞ്ചിൽ തിരുവനന്തപുരത്തിെൻറ എസ്. ആർദ്ര. വാട്ടർ പോേളായിൽ രണ്ടു വിഭാഗത്തിലും തിരുവനന്തപുരം ഒന്നാം സ്ഥാനവും പാലക്കാട് രണ്ടാം സ്ഥാനവും നേടി. മികച്ച വാട്ടർ പോളോ കളിക്കാരായി തിരുവനന്തപുരത്തിെൻറ അഞ്ജലി കൃഷ്ണ, എ.എം. അഭിനവ് എന്നിവരെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.