കൊളീജിയം ഇന്ന് ചേർന്നേക്കും

ന്യൂഡൽഹി: വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സുപ്രീംകോടതി . എന്നാൽ, ഒൗദ്യോഗിക അറിയിപ്പ് ഉണ്ടായിട്ടില്ല. ജസ്റ്റിസ് കെ.എം. ജോസഫിെൻറ പേര് വീണ്ടും കേന്ദ്രത്തിന് ശിപാർശ ചെയ്യുമോ? ഇൗ കാര്യത്തിൽ യോഗത്തിൽ തീരുമാനമുണ്ടാകും. ജോസഫിനെ സുപ്രീംകോടതി ജഡ്ജിയാക്കാനുള്ള കൊളീജിയം ശിപാർശ കഴിഞ്ഞ മാസം കേന്ദ്രം മടക്കിയിരുന്നു. ഇൗ സാഹചര്യത്തിൽ കൊളീജിയം നിർണായകമാണ്. ശിപാർശ മടക്കാൻ കേന്ദ്രത്തിന് അധികാരമുെണ്ടന്ന നിലപാടാണ് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര പ്രകടിപ്പിച്ചത്. ജസ്റ്റിസ് ജോസഫിെൻറ പേര് വീണ്ടും കേന്ദ്രത്തിന് അയക്കണെമന്നാണ് കൊളീജിയം അംഗമായ ജസ്റ്റിസ് ജെ. ചെലമേശ്വറിെൻറ ഉറച്ച നിലപാട്. ഉത്തരാഖണ്ഡിൽ 2016ൽ കേന്ദ്രഭരണം ഏർപ്പെടുത്തിയത് ജസ്റ്റിസ് കെ.എം. ജോസഫ് റദ്ദാക്കിയതിനുള്ള 'ശിക്ഷ'യാണ് കേന്ദ്രം നൽകുന്നതെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. സ്വതന്ത്ര ജുഡീഷ്യറിക്കു മുകളിലുള്ള ഇടപെടലാണ് കേന്ദ്ര നടപടിയെന്നാണ് നിയമവൃത്തങ്ങളുടെ ആരോപണം. അഞ്ച് മുതിർന്ന ജഡ്ജിമാരടങ്ങുന്ന കൊളീജിയമാണ് ജുഡീഷ്യൽ നിയമനങ്ങളിൽ അവസാന വാക്ക്്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.