പാവങ്ങളെ സഹായിക്കാനുള്ള അവസരമായി മന്ത്രിസഭാ വാർഷികത്തെ കാണണം ^മന്ത്രി കടകംപള്ളി സുരേന്ദ്രൻ

പാവങ്ങളെ സഹായിക്കാനുള്ള അവസരമായി മന്ത്രിസഭാ വാർഷികത്തെ കാണണം -മന്ത്രി കടകംപള്ളി സുരേന്ദ്രൻ തിരുവനന്തപുരം: സമൂഹത്തിലെ പാവങ്ങൾക്ക് അർഹമായ സഹായമെത്തിക്കാനുള്ള അവസരമായി സർക്കാറി​െൻറ രണ്ടാം വാർഷികാഘോഷ പരിപാടികളെ കണക്കാക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. എല്ലാ നിയമതടസ്സങ്ങളും മാറ്റി നിർത്തി, ഉദ്യോഗസ്ഥർ അർഹരായവർക്ക് അനുകൂല്യങ്ങൾ വിതരണം ചെയ്യണം. കലക്ടറേറ്റിൽ നടന്ന സർക്കാറി​െൻറ രണ്ടാം വാർഷികാഘോഷ പരിപാടികളുടെ സ്വാഗതസംഘ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അർഹരായ പരമാവധി ആളുകൾക്ക് പട്ടയവും കൈവശാവകാശ സർട്ടിഫിക്കറ്റും വിതരണം ചെയ്യാൻ റവന്യൂ ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി. ജില്ലാതല വാർഷികാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നതിന് ഉദ്യോഗസ്ഥതല സബ് കമ്മിറ്റികൾ രൂപത്കരിച്ചു. 18ന് വാർഷികാഘോഷത്തി​െൻറ ജില്ലാതല ഉദ്ഘാടനം കഴക്കൂട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും. തുടർന്ന്, 24 മുതൽ 30 വരെ കനകക്കുന്നിൽ വിവിധ വകുപ്പുകൾ സംഘടിപ്പിക്കുന്ന മെഗാ -ഉൽപന്ന പ്രദർശന വിപണനമേളയും മലബാർ വിഭവങ്ങൾ ഉൾപ്പെടെ വ്യത്യസ്ത രുചിക്കൂട്ടുകളൊരുക്കി ഭക്ഷ്യമേളയുമുണ്ടാകും. കലക്ടർ ഡോ. എസ്. കാർത്തികേയൻ, ജില്ലാ പൊലീസ് മേധാവി പി. അശോക് കുമാർ, സബ് കലക്ടർ കെ. ഇമ്പശേഖർ, എ.ഡി.എം ജോൺ വി. സാമുവൽ, ഐ.ആൻഡ് പി.ആർ.ഡി റീജനൽ ഡെപ്യൂട്ടി ഡയറക്ടർ എൻ. സുനിൽ കുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫിസർ എ. അരുൺ കുമാർ എന്നിവർ പങ്കെടുത്തു. പുതിയ റീസർവേ നമ്പർ തിരുവനന്തപുരം: വട്ടിയൂർക്കാവ് വില്ലേജിലെ റീസർവേ അപ്‌ഡേഷൻ പൂർത്തിയായ പി.ടി.പി നഗർ, ഈശ്വരി അമ്മൻ സരസ്വതി ക്ഷേത്രത്തിന് സമീപം കരിമൺകുളം റോഡിന് പടിഞ്ഞാറ് ഭാഗം, വട്ടിയൂർക്കാവ് ജങ്ഷൻ എന്നീ ഭാഗങ്ങളിൽ വരുന്ന വസ്തുക്കളുടെ (റീസർവേ ബ്ലോക്ക് നമ്പർ 26 മുതൽ 41 വരെ) റീസർവേ റെക്കോഡുകൾ ശനിയാഴ്ച മുതൽ നടപ്പിൽ വരും. വില്ലേജോഫിസിലും സബ് രജിസ്ട്രാർ ഓഫിസിലും പുതുതായി നിലവിൽ വന്ന റീസർവേ നമ്പറുകളുടെ അടിസ്ഥാനത്തിൽ കരം സ്വീകരിക്കുകയും വസ്തുക്കളുടെ രജിസ്‌ട്രേഷനുകളും കൈമാറ്റങ്ങളും പോക്കുവരവ് കാര്യങ്ങളും ഈ നമ്പറി​െൻറ അടിസ്ഥാനത്തിൽ മാത്രം നടത്തേണ്ടതാണെന്നും കലക്ടർ ഡോ. എസ്. കാർത്തികേയൻ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.