പത്തനാപുരം: മാതാപിതാക്കള്‍ തമ്മിലെ അകല്‍ച്ചയില്‍ മനംനൊന്ത് ആറാം ക്ലാസുകാരന്‍ കനാലില്‍ ചാടി ആത്മഹത്യ ചെയ്തു. പത്തനാപുരം പുന്നല നെല്ലിമുരിപ്പ് തിരുത്തിക്കോണം സീനാഭവനില്‍ വേണു --ബിന്ദുമോള്‍ ദമ്പതികളുടെ മകന്‍ ആദിത്യന്‍ (12) ആണ് മരിച്ചത്. വലതുകര കനാലിെൻറ പുന്നല നായന്‍ക്കരിമ്പ് ഭാഗത്തുെവച്ച് വിദ്യാർഥി കനാലിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഉടന്‍തന്നെ കനാലില്‍നിന്ന് പുറത്തെടുത്ത് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. തുടര്‍ന്ന് ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. കുടുംബ വഴക്കിനെതുടര്‍ന്ന് ആദിത്യെൻറ മാതാപിതാക്കള്‍ അകന്നുകഴിയുകയാണ്. ഇതിലുള്ള മനോവിഷമത്താലാണ് ആത്മഹത്യയെന്നാണ് പൊലീസ് നിഗമനം. സഹോദരി: അനശ്വര. പത്തനാപുരം പൊലീസ് കേസെടുത്തു .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.